മാലിദ്വീപ് യുവ തലമുറയെ പുകവലിയുടെ ദോഷഫലങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി കർശനമായ നടപടി സ്വീകരിച്ചു. 2007 ജനുവരി 1ന് ശേഷം ജനിച്ച ആരും ഇനി മുതല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന നിയമം നവംബർ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ മാലിദ്വീപ് ഇത്തരമൊരു തലമുറ അടിസ്ഥാനത്തിലുള്ള പുകയില നിരോധനം നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യ രാഷ്ട്രമായി.

എല്ലാ തരത്തിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഈ നിയമം ബാധകമാകും. പുകവലി ശീലത്തില്‍ നിന്ന് യുവാക്കളെ അകറ്റി നിലനിർത്തുന്നതാണ് ലക്ഷ്യമെന്ന് മാലിദ്വീപ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കുകയും പുകയില ഉപയോഗിക്കാത്ത ഒരു തലമുറയെ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ തീരുമാനം വഴി ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു. വ്യാപാരികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് മുൻപ് ഉപഭോക്താക്കളുടെ പ്രായം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും, നിയമം ലംഘിച്ചാല്‍ കനത്ത പിഴ ഈടാക്കുമെന്നും സർക്കാർ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവർക്ക് പരമാവധി 50,000 റുഫിയ (ഏകദേശം ₹2.7 ലക്ഷം) വരെ പിഴയും, വേപ്പിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവർക്ക് 5,000 റുഫിയ (ഏകദേശം ₹27,000) വരെ പിഴയും ചുമത്താമെന്നാണ് നിയമം പറയുന്നത്.ഇതിനകം തന്നെ മാലിദ്വീപില്‍ ഇലക്‌ട്രോണിക് സിഗരറ്റുകളും വേപ്പിംഗ് ഉപകരണങ്ങളും ഇറക്കുമതി ചെയ്യുക, വില്‍ക്കുക, വിതരണം ചെയ്യുക, കൈവശം വയ്ക്കുക, ഉപയോഗിക്കുക എന്നിവ നിരോധിച്ചിട്ടുണ്ട്. ഈ വ്യവസ്ഥ ലംഘിക്കുന്നവർക്ക് പ്രായഭേദമന്യേ കർശന നടപടി നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേ സമയം, ബ്രിട്ടൻ ഇപ്പോള്‍ സമാനമായ പ്രായാധിഷ്ഠിത പുകയില നിരോധനം നടപ്പിലാക്കാനുള്ള നീക്കത്തിലാണ്. എന്നാല്‍ ഇതിന് മുമ്ബ് സമാനമായ നിയമം നടപ്പിലാക്കിയ ന്യൂസിലാൻഡ്, 2023 നവംബറില്‍ ആ നിയമം പിൻവലിച്ചിരുന്നു, പ്രാബല്യത്തില്‍ വന്നതിനു വെറും ഒരു വർഷത്തിനുള്ളില്‍ തന്നെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക