മലയാള വാര്‍ത്താ ചാനല്‍ റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ സമ്ബൂര്‍ണ്ണ ആധിപത്യം തുടരുന്നു. 90 പോയിന്റുമായി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമതാണ്. ഏഷ്യാനെറ്റ് ന്യൂസിനെ തകര്‍ക്കും എന്ന് പ്രഖ്യാപിച്ച്‌ നടന്നവര്‍ക്കൊക്കെ റേറ്റിംഗില്‍ കിതപ്പാണ്. 68 പോയിന്റാണ് റിപ്പോര്‍ട്ടര്‍ ടിവിയ്ക്കുളളത്. മെസിയേയും അര്‍ജന്റീനയേയും കേരളത്തിലെത്തിച്ച്‌ വാര്‍ത്താ ചാനലുകളില്‍ പ്രധാനിയാകാനുള്ള റിപ്പോര്‍ട്ടറിന്റെ ശ്രമം പാളിയിരുന്നു. കലൂരിലും മരം മുറി നടത്താനായി എന്നതാണ് മെസിയെ കൊണ്ടു വരാന്‍ ശ്രമിച്ചവര്‍ക്കുള്ള ഏക നേട്ടം.

ഇതിനിടെ ബിപിഎല്‍ ഭൂമി തട്ടിപ്പ് വാര്‍ത്തയുമായി ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖറിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമവും പൊളിഞ്ഞു. ബിപിഎല്‍ പത്രക്കുറിപ്പോടെ ഈ വിഷയത്തില്‍ മാനനഷ്ടക്കേസും ഉറപ്പായി. അങ്ങനെ മെസിയ്‌ക്കൊപ്പം ബാര്‍ക്ക് റേറ്റിംഗും റിപ്പോട്ടറിനെ ചതിയ്ക്കുകയാണ്.ഏഷ്യാനെറ്റ് ന്യൂസിനും റിപ്പോര്‍ട്ടറിനും പിന്നില്‍ ട്വന്റി ഫോര്‍ ന്യൂസാണ്. അവര്‍ക്കും പോയിന്റ് ഇടിവുണ്ട്. 51 പോയിന്റിലേക്ക് അവര്‍ കൂപ്പു കുത്തുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാതൃഭൂമി 36 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തുന്നുണ്ട്. 34 പോയിന്റുള്ള മനോരമ ന്യൂസിനും നിരാശയുടെ അഞ്ചാം സ്ഥാനമാണ്. വളരെ കാലത്തിന് ശേഷമാണ് റേറ്റിംഗില്‍ നാലാം സ്ഥാനം മനോരമയ്ക്ക് നഷ്ടമാകുന്നത്. 27 പോയിന്റുമായി ന്യൂസ് കേരള മലയാളം അഞ്ചാം സ്ഥാനത്താണ്. ജനം ടിവിയ്ക്ക് 23. ആര്‍ എസ് എസ് ചാനലയാ ജനം ടിവിക്ക് പിന്നിലാണ് സിപിഎം മുഖമുള്ള കൈരളി ടിവി. ന്യൂസ് 18 കേരളയ്ക്ക് 10 പോയിന്റുമായി 9-ാം സ്ഥാനം. പത്താംസ്ഥനത്തുള്ളത് 9 പോയിന്റുമായി മീഡിയാ വണ്ണാണ്.

ശബരിമലയ്ക്ക് അപ്പുറമുള്ള വലിയ വാര്‍ത്തകളൊന്നും സംഭവിക്കാത്തെ ആഴ്ചയിലെ റേറ്റിംഗാണ് അത്. അതില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രേക്ഷരുടെ എണ്ണം സ്ഥിരമായി നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നു. സ്‌ഫോടനാത്മക ഇല്ലാതെ റിപ്പോര്‍ട്ടറിനും 24 ന്യൂസിനും കുതിയ്ക്കാന്‍ കഴിയുന്നുമില്ല.ബാര്‍ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിന് സര്‍വാധിപത്യം എന്നതാണ് വസ്തുത. മലയാളം ന്യൂസ് ചാനലുകളുടെ ഇന്ന് പുറത്തുവന്ന റേറ്റിംഗില്‍ എല്ലാ വിഭാഗങ്ങളിലും ബഹുദൂരം മുന്നിലാണ് ഏഷ്യാനെറ്റ് ന്യൂസ്. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നഗരങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ഏറെ മുന്നിലാണ്. സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ, എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരും ഏഷ്യാനെറ്റ് ന്യൂസിനൊപ്പമാണെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഹിന്ദി ഉള്‍പ്പെടെ രാജ്യത്താകെ എല്ലാ ഭാഷകളിലുമുള്ള വാര്‍ത്താ ചാനലുകളില്‍ പതിനൊന്നാം സ്ഥാനത്താണ് ഏഷ്യാനെറ്റ് ന്യൂസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക