കേരളത്തില്‍ ഹിജാബ് വിവാദം കത്തിപ്പടര്‍ത്താന്‍ തന്നെയാണ് ജിഹാദി സംഘങ്ങളുടെ നീക്കം. സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിക്കുകയാണ് സെന്‍റ് റീത്താസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീനയും ബിജെപി നേതാവ് കെ.പി. ശശികലടീച്ചറും കെട്ടിപ്പിടിച്ച്‌ നില്‍ക്കുന്ന എഐ ഉപയോഗിച്ച്‌ നിര്‍മ്മിച്ച വ്യാജ ചിത്രം.‘സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം എങ്ങിനെ ഉണ്ടായി എന്ന് ഇനി ആര്‍ക്കും സംശയമില്ലല്ലോ….’എന്ന തലക്കെട്ടിലാണ് ഈ ചിത്രം പ്രചരിക്കുന്നത്.

രണ്ടു പേരും പുഞ്ചിരിച്ച്‌ കെട്ടിപ്പിടിച്ച്‌ നില്‍ക്കുന്ന ഈ ചിത്രം കണ്ടാല്‍ ഒരു സ്വാഭാവിക ചിത്രമാണെന്നേ തോന്നൂ. റിവേഴ്സ് ഇമേജ് ഇന്‍റര്‍നെറ്റില്‍ തിരഞ്ഞ് നോക്കിയപ്പോഴാണ് ഇങ്ങിനെ ഒരു ചിത്രം മുന്‍പെങ്ങും ആരും പോസ്റ്റ് ചെയ്തില്ലെന്ന് കണ്ടെത്തിയത്. ഇതോടെയാണ് ഇത് വ്യാജചിത്രമാണെന്ന് തെളിഞ്ഞത്. ശശികലടീച്ചര്‍ തന്നെ ഈ ചിത്രം രണ്ട് ദിവസം മുന്‍പ് പങ്കുവെച്ചിരുന്നു. ഈ ചിത്രം സൃഷ്ടിച്ചവര്‍ ആരായാലും അവര്‍ക്ക് നന്ദി’ എന്നാണ് ശശികലടീച്ചര്‍ നെറ്റില്‍ കുറിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് മറ്റ് ചില ഓണ്‍ലൈന്‍ ടൂളുകള്‍ വെച്ച്‌ പരിശോധിച്ചപ്പോള്‍ ഈ ചിത്രം എഐ ഉപയോഗിച്ച്‌ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി.ജിഹാദികളും ഇടത് മാധ്യമപ്രവര്‍ത്തകരും ഹിജാബിനെതിരെ കര്‍ശനമായ നിലപാടെടുക്കുകയും യൂണിഫോം സംസ്കാരം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സെന്‍റ് റീത്താസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീനയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ആസൂത്രിതശ്രമമാണ് നടത്തുന്നത്. ഹിജാബ് ധരിച്ച്‌ വരാന്‍ പറ്റില്ലെന്നും യൂണിഫോം ധരിച്ച്‌ വന്നാല്‍ മാത്രമേ ഈ കുട്ടിയെ സ്വീകരിക്കാന്‍ കഴിയൂ എന്നും ഹെലീന പ്രഖ്യാപിച്ചത് ഒരു വാര്‍ത്താസമ്മേളനത്തിലാണ്. ആ വാര്‍ത്താസമ്മേളനത്തില്‍ നിന്നുള്ള ഹെലീനയുടെ നേരിയ പുഞ്ചിരിയുള്ള ചിത്രം എടുത്ത് ഈ പ്രിന്‍സിപ്പലുടെ പുഞ്ചിരി മനസ്സില്‍ നിന്നും മായുന്നില്ല എന്ന് പറഞ്ഞ് ഇടത് മാധ്യമപ്രവര്‍ത്തകര്‍ ഹെലീനയ്‌ക്കെതിരെ കടുത്ത വെറുപ്പാണ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക