തനിക്കെതിരെ മുന്‍മന്ത്രി കെടി ജലില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ്. മലയാളം സര്‍വകലാശാല ഭൂമിയേറ്റടുക്കലില്‍ മന്ത്രിയായിരിക്കെ കെടി ജലീല്‍ കോടികള്‍ അഴിമതി നടത്തിയതിന്റെ നിര്‍ണായ തെളിവുകള്‍ പുറത്തുവിടുമെന്ന് പികെ ഫിറോസ് പറഞ്ഞു.തനിക്കെതിരെ കെടി ജലില്‍ വ്യക്തതയില്ലാത്ത ആരോപണം ഉന്നയിക്കുകയാണ്. ജലീലിന് വെപ്രാളമാണെന്നും ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടാതെ തനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയാണ് ജലീല്‍ ചെയ്യേണ്ടതെന്നും ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിദേശ കമ്ബനിയില്‍ താന്‍ ജോലി ചെയ്യുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ എന്തിനാണ് മറ്റുളളവര്‍ക്ക് അതില്‍ കാര്യം. തന്റെ വരുമാനം ജലീല്‍ പറഞ്ഞ അത്രയില്ലെന്നും അത് മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും ഫിറോസ് പറഞ്ഞു. കാണുന്ന രാഷ്ട്രീയക്കാരോടൊക്കെ നിങ്ങള്‍ ശമ്ബളം ചോദിക്കാറുണ്ടോ?. താനും കമ്ബനിയും തമ്മില്‍ പല ധാരണയും ഉണ്ടാകും. തന്റെ ശമ്ബളം ഉള്‍പ്പടെയുള്ള സാമ്ബത്തിക ഇടപാടുകള്‍ ഇന്‍കം ടാക്‌സിനെ ബോധിപ്പിച്ചാല്‍ മതിയെന്നും തനിക്ക് മാന്യമായ വരുമാനം ഉണ്ടെന്നും ജലീല്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിക്ക് നല്ല വരുമാനം ഉണ്ട്. ജലീല്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായപ്പോള്‍ ഒരു പണിയും ചെയ്തിട്ടില്ല. സിപിഎമ്മിലും അത് തന്നെയാണ് ജലീല്‍ ചെയ്യുന്നത്. ഇലക്ഷന്‍ കാലത്ത് ലീഗിനെ നാലു തെറി പറഞ്ഞ് സീറ്റ് ഉറപ്പാക്കുകയാണ് പണി. തന്റെ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച്‌ കൃത്യമായി ഇന്‍കം ടാക്‌സിനെ അറിയിക്കുന്നുണ്ട്. താന്‍ വിദേശ കമ്ബനിയില്‍ ഫുള്‍ ടൈം ജീവനക്കാരനല്ലെന്നും ഫിറോസ് പറഞ്ഞു. യുഎഇ കോണ്‍സുലേറ്റില്‍ അദ്ദേഹത്തിന് നല്ല കണക്ഷനുള്ളതുകൊണ്ടാവും തന്റെ വിവരങ്ങള്‍ ഇങ്ങനെ ലഭിക്കുന്നതെന്നും ഫിറോസ് പരിഹസിച്ചു.

ഇനി തനിക്കെതിരെ അദ്ദേഹം എക്‌സ്‌ക്ലൂസിവായി പറയുക പികെ ഫിറോസിന് ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെന്നാവും. ഇവിടെ റൈറ്റ് ഹാന്‍ഡ് അവിടെ ലെഫ്്റ്റ് ഹാന്‍ഡുമാണ് ഡ്രൈവിങ്. അതുകൊണ്ട് ഫിറോസിന് ഡ്രൈവിങ് ലൈസന്‍സ് കിട്ടിയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നാകും വാര്‍ത്താസമ്മേളനം നടത്തി പറയുക. തനിക്ക് ദുബൈ വിസ മാത്രമല്ല അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളിലും വിസയുണ്ട്. അവിടെങ്ങളില്‍ എല്ലാം ബിസിനസ് ആവശ്യാര്‍ഥം സന്ദര്‍ശനം നടത്തിയിട്ടുമുണ്ട്. താന്‍ എവിടെ നിന്ന് ജോലി ചെയ്യുന്നുവെന്ന് ജലീലിനെ ബോധ്യപ്പെടുത്തേണ്ടതില്ലെന്നും ഫിറോസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക