പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ തകർത്ത് ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് സൈന്യം. 19 ദിവസം നീണ്ടുനിന്ന ഓപ്പറേഷനില്‍ പാക് അധീന കാശ്മീരിലെ ഒൻപത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തിയത്. നൂറിലധികം ഭീകരരെ ഇതുവഴി വധിച്ചതായും സൈന്യം അറിയിച്ചു.

ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന സൈനികദൗത്യം നടപ്പിലാക്കിയത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ആക്രമണം, പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമാണെന്ന് സൈന്യം എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉന്നതതല യോഗം, ഓപ്പറേഷൻ സിന്ദൂർ എന്നിവയും ഒടുവില്‍ വെടിനിർത്തല്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ ഇടപെടലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ വെടിനിർത്തലിന്‌ കാരണം എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയത് നേരത്തെ വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ വെടിനിർത്തല്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ലെഫ്‌റ്റനന്റ് രാജീവ് ഘായ് നടത്തിയ ഒരു പ്രസ്താവന പുറത്തുവിട്ട വീഡിയോയിലുണ്ട്. പാക് ഡി.ജി.എം.ഒ യുമായി നടത്തിയ ആശയവിനിമയത്തെ തുടർന്നാണ് ശത്രുത വെടിനിർത്തലിലെത്തിയതെന്ന് ഇതിലുണ്ട്.ട്രംപിന്റെ അവകാശവാദം രാജ്യത്ത്‌ വലിയ വിമർശനങ്ങള്‍ക്കും ചർച്ചയ്ക്കും വഴിവച്ചിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മൂന്നാം കക്ഷി ഇടപെടലുണ്ടായോ എന്നതിനെക്കുറിച്ച്‌ കേന്ദ്രം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക