അമിത ശബ്ദമുണ്ടാക്കി സഞ്ചരിക്കുകയായിരുന്ന ദുബൈ രജിസ്ട്രേഷനിലുള്ള രണ്ട് കാറുകള്‍ അടക്കം നാല് ആഡംബര വാഹനങ്ങള്‍ കാസർകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് ഈ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ വാഹനങ്ങളില്‍ വരുത്തിയിട്ടുള്ള രൂപമാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

ഉയർന്ന ശബ്ദത്തിലുള്ള സൈലൻസറുകള്‍ ഘടിപ്പിച്ചിട്ടുണ്ടോയെന്നും മറ്റ് നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കപ്പല്‍ മാർഗ്ഗം കാസർകോട്ടെത്തിച്ച ഈ ദുബൈ രജിസ്ട്രേഷനിലുള്ള കാറുകള്‍ക്ക് നിലവില്‍ ആറുമാസം വരെ ഇവിടെ ഉപയോഗിക്കാൻ അനുമതിയുണ്ടെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, ഈ വാഹനങ്ങള്‍ സംബന്ധിച്ചുള്ള തുടർ നടപടിക്രമങ്ങള്‍ അതായത് ആർടിഒ ഓഫീസില്‍ ഹാജരാക്കി ആവശ്യമായ രേഖകള്‍ സമർപ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ വിഷയത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ വാഹനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാമെന്നാണ് പൊലീസ് നല്‍കിയിട്ടുള്ള മറുപടി. ഈ സംഭവത്തില്‍ കൂടുതല്‍ നിയമനടപടികള്‍ ഉണ്ടാകുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക