ഉത്തർപ്രദേശിലെ ഹാമിർപൂരില്‍ ഒരു സ്ത്രീ തന്റെ മകളെ പീഡിപ്പിച്ചുവെന്നാരോപിച്ച്‌ ഒരു പുരുഷനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടു. പരസ്യമായി ചെരുപ്പുകൊണ്ടാണ് സ്ത്രീ അയാളെ ആക്രമിക്കുന്നത്. നിരവധിപേർ ഈ ദൃശ്യങ്ങള്‍ പകർത്തിയെടുത്തു.

ഹാമിർപൂരിലെ മുസ്‌കര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇരയുടെ അമ്മ വെറും 9 സെക്കൻഡിനുള്ളില്‍ ഏകദേശം 15 തവണ പുരുഷനെ ചെരിപ്പുകൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. ആകെ 23 തവണ സ്ത്രീ ചെരിപ്പുകൊണ്ട് പുരുഷനെ അടിച്ചു. ബന്ദ സ്വദേശിയായ ശിവ് കുമാർ സാഹുവിനാണ് ചെരുപ്പുകൊണ്ട് പ്രഹരമേറ്റത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അയാള്‍ ആ സ്ത്രീയോട് വിട്ടയക്കാൻ അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പെണ്‍കുട്ടിയെ ഇയാള്‍ ശല്യപ്പെടുത്തിയിരുന്നത് പെണ്‍കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. മാത്രമല്ല; പെണ്‍കുട്ടി അമ്മയോട് പരാതിപ്പെട്ടതായും വിവരമുണ്ട്. ഇതോടെയാണ് സ്ത്രീ അയാളെ പിടികൂടി നടുറോഡില്‍, ജനക്കൂട്ടത്തിന് മുന്നില്‍ വെച്ച്‌ മർദ്ദിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക