ആദ്യമായി 100 കോടിയില്‍ കയറിയെന്ന് അവകാശപ്പെടുന്ന മോഹൻലാല്‍ ചിത്രം പുലി മുരുകനായി നിർമ്മാതാവ് എടുത്ത ലോണ്‍ ഇതുവരെ അടച്ച് തീർത്തിട്ടില്ലെന്ന് മുൻ പോലീസ് മേധാവിയും കേരള ഫിനാൻഷ്യല്‍ കോർപ്പറേഷൻ എംഡിയുമായിരുന്ന ടോമിൻ ജെ തച്ചങ്കരി. തങ്ങള്‍ ചോദിച്ചപ്പോഴാണ് ഇപ്പറയുന്ന പോലെ ഒന്നും ലഭിച്ചില്ലെന്ന് അറിയുന്നത്. അദ്ദേഹം ആ സമയത്ത് പ്രൊജക്‌ട് ചെയ്ത തുകയല്ല ലോണിൻ്റെ ആവശ്യത്തിന് തൻ്റെ അടുത്ത് വരുമ്ബോഴുള്ളത്.
അദ്ദേഹം വളരെ അധികം ബുദ്ധിമുട്ടിലാണ്. ഇത് രണ്ടും വ്യത്യസ്തമാണെന്നും ജനം ടീവിക്ക് നല്‍കിയ അഭിമുഖത്തില്‍ തച്ചങ്കരി പറയുന്നു. പല നിർമ്മാതാക്കളും സാമ്ബത്തികമായി സിനിമക്ക് ശേഷിയുള്ളവരല്ല. പലരും പലിശ പണമെടുത്തും ഒടിടിയില്‍ നിന്നും, സാറ്റലൈറ്റില്‍ നിന്നും അഡ്വാൻസ് വാങ്ങിയുമൊക്കെയാണ് സിനിമയെടുക്കുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ സിനിമക്ക് പലിശക്ക് പണം കൊടുക്കുന്നത് അഞ്ച് പേരാണ്. 23 ശതമാനം 24 ശതമാനമാണ് ഇതിന് പലിശ. അതായത് മാസം ഒരു ലക്ഷത്തിന് കുറഞ്ഞത് 2000 എങ്കിലും കൊടുക്കേണ്ടി വരും. അന്ന് കെഎഫ്സി കൊടുക്കുന്നത് 8,7 ശതമാനം പലിശക്കാണ്.
സ്വകാര്യ പലിശക്കാരില്‍ നിന്ന് പൈസ വാങ്ങി ഇത് മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കില്ല. 10 കോടിക്ക് പടം പ്ലാൻ ചെയ്യുന്ന ആളുടെ കയ്യില്‍ 1 കോടിയെ കാണു മറ്റുള്ളതെല്ലാം സമാഹരിക്കുന്നതാണ്. എഐയുടെ കടന്നുവര് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്നും ഹോളിവുഡിലടക്കം ഇത് മനസ്സിലാക്കി വരികയാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. ഗള്‍ഫില്‍ വച്ച് ഒരു സിനിമാ തീയ്യേറ്ററില്‍ അപ്പോഴത്തെ ഹിറ്റ് ചിത്രം കാണാൻ എത്തിയിരുന്നെന്നും 300-ല്‍ അധികം സീറ്റുകളുണ്ടായിരുന്ന അവിടെ 10-ല്‍ താഴെ ആളുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു എന്നും അദ്ദേഹം പറയുന്നു.
സിനിമ ചെയ്യുന്നതിന് മുൻപെ തന്നെ അതിൻ്റെ കോസ്റ്റിംഗ് താരത്തിൻ്റെ ശമ്ബളം അടക്കം ചേർത്ത് ഇടുകയും ലാഭനഷ്ട കണക്ക് സത്യസന്ധമായി വെളിപ്പെടുത്തുകയും വേണം. ഇത്തരമൊരു ചർച്ച സിനിമക്ക് ഗുണമേയുണ്ടാവൂ. താരങ്ങളെല്ലാം തുക കുറക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും താരങ്ങളെ നിയമ വ്യവസ്ഥ വഴിയും അഡ്വൈസ് വഴിയും മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
മോഹൻലാലിനെ നായകനാക്കി വൈശാഖാണ് പുലിമുരുകൻ സംവിധാനം ചെയ്തത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം റിലീസ് ചെയ്തത് 2016 ഒക്ടോബർ 7-നായിരുന്നു. റിലീസായി ആദ്യത്തെ 30 ദിവസം കൊണ്ട് ചിത്രം 105 കോടി നേടിയെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഇത്തരത്തില്‍ പുലിമുരുഗൻ ആകെ 152 കോടിയാണത്രെ ആഗോള ബോക്സോഫീസില്‍ നേടിയത്. ചിത്രത്തിൻ്റെ തമിഴ് തെലുഗ് പതിപ്പുകളും പുറത്തിറങ്ങിയിരുന്നു.

















