കേരളത്തിലെ ചാനല്‍ യുദ്ധം പുതിയ വഴിത്തിരിവിലേക്ക്. ഏറ്റവും പുതിയ ബാർക്ക് റേറ്റിംഗ് കണക്കുകള്‍ പുറത്തുവരുമ്ബോള്‍ ഏഷ്യാനെറ്റിനെ മറികടന്ന 24 ന്യൂസ് ഈ ആഴ്ചയും ഒന്നാമത് തുടരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ രണ്ട് തവണ ബാര്‍ക്ക് റേയ്റ്റിങ്ങില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഏഷ്യാനെറ്റ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്കാണ് കൂപ്പു കുത്തിയിരിക്കുന്നു.

157.3 പോയിന്റോടെയാണ് 24 ന്യൂസ് ഒന്നാമത് എത്തിയിരിക്കുന്നത്. 149.1 പോയിന്റോടെ റിപ്പോര്‍ട്ടര്‍ ടിവി രണ്ടാമതും ഏഷ്യാനെറ്റ് ന്യൂസ് 147.6 പോയിന്റോടെ മൂന്നാമതുമാണ്. 72.8 പോയിന്റോടെ മനോരമ ന്യൂസ് നാലാമതും 65 പോയിന്റോടെ മാതൃഭൂമി അഞ്ചാമതുമാണ്. 25 പോയിന്റുകള്‍ നേടി കൈരളി ആറാമതും 24.8 പോയിന്റോടെ തൊട്ടുപിറകില്‍ ന്യൂസ് 18 നുമാണ്. 23.2 പോയിന്റോടെ ജനം എട്ടാമതും 16.5 പോയിന്റോടെ മീഡിയ വണ്‍ ഒമ്ബതാമതുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുറത്തുവന്ന പുതിയ കണക്കുകള്‍ കേട്ട് അമ്ബരന്നിരിക്കുകയാണ് മാധ്യമ ലോകം. ഈ പോക്ക് പോയാല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ അധികം താമസിയാതെ തന്നെ ഒന്നാമത് എത്താനും സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ച മുൻപുവരെ ഏഷ്യാനെറ്റ് ആയിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. കേരളത്തിലെ പതിവ് വാര്‍ത്താരീതി പൊളിച്ചടുക്കി 24 ന്യൂസ് ആണ് വിപ്ലവം സൃഷ്ടിച്ചതെങ്കില്‍, ഇപ്പോള്‍ അതിനും മീതെയുള്ള മാറ്റങ്ങളാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ വരുത്തിക്കൊണ്ടിരിക്കുന്നത്.

ശ്രീകണ്ഠന്‍ നായര്‍ എന്ന ഒറ്റയാന്റെ കരുത്തില്‍ 24 ഏഷ്യാനെറ്റിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് തുടരുമ്ബോള്‍ ഉണ്ണി ബാലകൃഷ്ണന്‍, ഡോ. അരുണ്‍കുമാര്‍, സ്മൃതി പരുത്തിക്കാട്, സുജയ പാര്‍വ്വതി എന്നിവരുടെ നേതൃത്വത്തിലുള്ള മികച്ച ടീമാണ് റിപ്പോര്‍ട്ടറിന്റെ കരുത്ത്. ഈ രണ്ട് ചാനലുകളും വാര്‍ത്താ ലോകത്ത് നിരന്തരം പുതിയ പരീക്ഷണങ്ങള്‍ നടത്തുമ്ബോള്‍ ഒപ്പമെത്താന്‍ മനോരമയും മാതൃഭൂമിയും ഉള്‍പ്പെടെയുള്ള മാധ്യമ രംഗത്തെ വമ്ബന്‍മാര്‍ വളരെ പ്രയാസപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

പിറവി മുതല്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിച്ച ഏഷ്യാനെറ്റ് ന്യൂസിന് ബാര്‍ക്ക് റെയ്റ്റിങ്ങില്‍ ഇത് മൂന്നാം തവണയാണ് കാലിടറിയിരിക്കുന്നത്. പരമ്ബരാഗത വാര്‍ത്താരീതി പിന്തുടര്‍ന്ന് വന്നതും ഒരേസമയം ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പ് ഏറ്റുവാങ്ങേണ്ടി വന്നതുമെല്ലാം ഏഷ്യാനെറ്റിന് തിരിച്ചടി ലഭിക്കുന്നതിന് ചില കാരണങ്ങളാണ്. എന്നാൽ ചാനൽ യുദ്ധങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്ത് വന്ന 24റും, റിപ്പോർട്ടറും വിവാദ വിഷയങ്ങൾക്ക് പുറകെ മാത്രം പോകുമ്പോൾ ഏഷ്യാനെറ്റ് ഇന്നും സമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ വിട്ടുവീഴ്ചയില്ലാതെ കൈകാര്യം ചെയ്യുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവർക്ക് റേറ്റിംഗ് കൂടുന്നുണ്ടെങ്കിലും ഏഷ്യാനെറ്റിന് കാഴ്ചക്കാർ കുറയുന്നില്ല എന്നതും വസ്തുതയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക