കുവൈറ്റ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കുമരകം സ്വദേശി കീർത്തിമോൻ സദാനന്ദൻ, മൂവാറ്റുപുഴ സ്വദേശി രാഘുല്‍ രതീഷൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. കുവൈറ്റിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും പ്രതികള്‍ ഒരു കോടിയിലധികം രൂപ വായ്‌പയെടുത്ത് തിരിച്ചടയ്‌ക്കാതെ വഞ്ചിച്ചു എന്നാണ് കേസ്.

കേരളത്തില്‍ നിന്നുള്ള 1300ഓളംപേർ ബാങ്കിനെ വഞ്ചിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്ന് 15 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. 700 കോടി രൂപ തട്ടിയെന്നായിരുന്നു പരാതി.മലയാളി നഴ്‌സുമാരടക്കമുള്ളവരാണ് വായ്‌പ എടുത്ത് തിരിച്ചടയ്‌ക്കാതെ മുങ്ങിയതെന്നായിരുന്നു ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോലി ചെയ്യുന്ന സമയത്ത് വൻതുക ലോണെടുത്ത ശേഷം ലീവെടുത്ത് നാട്ടിലേക്കും കാനഡ, യൂറോപ്യൻ രാജ്യങ്ങളിലേക്കും കുടിയേറിപ്പാർത്ത ശേഷം ലോണ്‍ തിരിച്ചടവ് മുടക്കുന്നുവെന്നായിരുന്നു പരാതി. തിരിച്ചടവ് മുടങ്ങിയ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മലയാളി നഴ്‌സുമാർ ഉള്‍പ്പെടെ നടത്തിയ തട്ടിപ്പ് വ്യക്തമായത്. കുവൈറ്റ് മിനിസ്‌ട്രി നഴ്‌സുമാരായി ജോലി ചെയ്‌ത 800പേരാണ് വായ്‌പാ തട്ടിപ്പ് നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക