മുസ്‌ലീമായ മേലുദ്യോഗസ്ഥൻ തന്നെ ചന്ദനക്കുറി അണിഞ്ഞ് ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി എയർ ഇന്ത്യയിലെ ജീവനക്കാരിയായ യുവതി.
ചഞ്ചല്‍ ത്യാഗി എന്ന യുവതിയാണ് തന്റെ മേലുദ്യോഗസ്ഥനെതിരെ സമൂഹ മാധ്യമമായ എക്സിലൂടെ ഗുരുതര ആരോപണം ഉയർത്തിയിരിക്കുന്നത്. തിലകം ധരിച്ചതിന് പിസിഎം മജ്ഹബീൻ അക്തറില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ജോലിസ്ഥലത്തെ പീഡനത്തെക്കുറിച്ച് യുവതി എക്സിലൂടെ വെളിപ്പെടുത്തുന്നു.
എയർ ഇന്ത്യ സാറ്റ്സില്‍ അസിസ്റ്റൻ്റായി ജോലി ചെയ്യുകയാണ് ചഞ്ചല്‍ ത്യാഗി. തനിക്ക് പിസിഎം അക്തറില്‍ നിന്നും മതപരമായ വിവേചനം നേരിടേണ്ടി വരുന്നു എന്നാണ് യുവതിയുടെ ആരോപണം. മുസ്‌ലിം ജീവനക്കാർക്ക് ദിവസത്തില്‍ പലതവണ നമസ്‌കരിക്കാൻ അനുവാദമുണ്ടെന്നും എന്നാല്‍ തിലകം ചാർത്തുന്നത് പോലെ നിരുപദ്രവകരമായ കാര്യത്തിൻ്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്തുകയാണെന്നും യുവതി കൂട്ടിച്ചേർത്തു.
“ഞാൻ എയർ ഇന്ത്യ SATS ല്‍ അസിസ്റ്റൻ്റായി ജോലി ചെയ്യുന്നു. പിസിഎം മഹ്‌ജബീൻ അക്തർ എന്നെ ഉപദ്രവിക്കുന്നു. പ്രാർത്ഥിച്ചതിന് ശേഷം തിലകം പ്രയോഗിക്കുന്നതില്‍ നിന്ന് പോലും എന്നെ തടഞ്ഞു, അതേ മുസ്ലീം ജീവനക്കാർക്ക് ഡ്യൂട്ടിയിലായിരിക്കുമ്ബോള്‍ നിരവധി തവണ നമസ്കരിക്കാൻ അനുവാദമുണ്ട്. എന്തിനാണ് ഇത്തരം വിവേചനം?” ത്യാഗി ട്വീറ്റ് ചെയ്തു. തൻ്റെ സീനിയർമാരോട് കാര്യങ്ങള്‍ പറയുകയും പോലീസ് കമ്മീഷണർക്ക് അപേക്ഷ നല്‍കുകയും ചെയ്തിട്ടും അക്തറിനെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും അവർ വെളിപ്പെടുത്തി.
“ഞാൻ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ ശ്രമിച്ചു, കൂടാതെ പോലീസ് കമ്മീഷണർക്ക് അപേക്ഷയും നല്‍കിയെങ്കിലും ഒരു ഫലവും വരുന്നില്ല. ഇപ്പോള്‍ ഞാൻ നിങ്ങളില്‍ നിന്ന് സഹായം പ്രതീക്ഷിക്കുന്നു, അതുകൊണ്ടാണ് ഞാൻ നിങ്ങളോട് ട്വീറ്റ് ചെയ്യുന്നത്. നിങ്ങളില്‍ നിന്ന് എനിക്ക് തീർച്ചയായും സഹായം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, “പോലീസിന് നല്‍കിയ പരാതിയുടെ പകർപ്പ് പങ്കിട്ടുകൊണ്ട് അവർ ട്വീറ്റ് ചെയ്തു. അക്തറില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന മതപരമായ വിവേചനവും ജോലിസ്ഥലത്തെ ഹിന്ദുഫോബിയ തടയുന്നതില്‍ പോലീസിൻ്റെയും മുതിർന്നവരുടെയും നിഷ്‌ക്രിയത്വവും വിശദീകരിക്കുന്ന വീഡിയോകളും ത്യാഗി എക്സില്‍ ഷെയർ ചെയ്തിട്ടുണ്ട്.










