നടൻ സിദ്ദിഖിനെതിരായ ആരോപണങ്ങള്‍ക്കു പിന്നാലെ നടനെ കെട്ടിപ്പിടിച്ച്‌ ബീന ആൻറണി ആശ്വസിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സിദ്ദിഖിനെ രാജിക്ക് പിന്നാലെ നടിമാർ ആശ്വസിപ്പിക്കുന്നു എന്ന തരത്തില്‍ ഈ വീഡിയോ പ്രചരിച്ചു. ഇപ്പോഴിതാ അത്തരം വ്യാജ പ്രചരണങ്ങളോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബീന ആൻറണി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടിയുടെ പ്രതികരണം.

തന്നെ ഏറെ വിഷമിച്ചു ഈ സംഭവം എന്നാണ് ബീന പറയുന്നത്. സിനിമാ മേഖല വല്ലാത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന സമയമാണ് ഇതെന്നും ‘അമ്മ’യിലെ കൂട്ടരാജിയില്‍ എല്ലാവർക്കും വിഷമവും ഉത്കണ്ഠയും ഉണ്ടെന്നുമുള്ള ആമുഖത്തോടെയാണ് ബീന ആന്റണി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റേതായി കഴിഞ്ഞദിവസം പ്രചരിച്ച ഒരു വീഡിയോയെക്കുറിച്ച്‌ പറയാനാണ് ഇപ്പോളെത്തിയിരിക്കുന്നത്. ആ വീഡിയോ തന്റെയും ഭർത്താവിന്റെയും ഒക്കെ കുടുംബ ഗ്രൂപ്പുകളിലും സമൂഹ മാധ്യമങ്ങളിലുമൊക്കെ വൈറലാണ്. ഒരുപാടുപേര് എനിക്ക് ആ വീഡിയോ അയച്ചു തന്നു. ഇതൊരു ട്രോള്‍ ആയി എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഈ വിഷയത്തില്‍ ഒരു വ്യക്തത വരുത്താൻ വേണ്ടിയാണ് ഈ വിഡിയോ ഇടുന്നതെന്നും ബീന ആന്റണി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കാന്റെ 🐓 ഒരു ഫാക്യം 😂😂

Posted by Troll Malayalam on Sunday, August 25, 2024

“സിദ്ദിഖ് ഇക്കയുടെ മകൻ സാപ്പി മരിച്ച സമയത്ത് എന്റെ സഹപ്രവർത്തകർ എല്ലാം അവിടെ പോയിരുന്നു. ആ സമയത്ത് എനിക്ക് പോകാൻ പറ്റിയില്ല. എനിക്ക് പനിയായി കിടക്കുകയായിരുന്നു. പിന്നെ ഞങ്ങള്‍ കാണുന്നത് ‘അമ്മ’യുടെ ജനറല്‍ ബോഡിക്ക് ആണ്. അവിടെ ചെന്നപ്പോള്‍ സിദ്ദിഖ് ഇക്ക താഴേക്ക് ഇറങ്ങി വരുന്നത് കണ്ടു. ഞാൻ അദ്ദേഹത്തെ പോയി കണ്ടു സംസാരിച്ച ഒരു ദൃശ്യമാണ് നിങ്ങള്‍ കാണുന്നത്. സാപ്പിയെ കുഞ്ഞായിരിക്കുമ്ബോള്‍ മുതല്‍ എനിക്ക് അറിയുന്നതാണ്. അവൻ കുഞ്ഞായിരുന്നപ്പോള്‍ ഞാനും എന്റെ അമ്മച്ചിയും കൂടി സിദ്ദിഖ് ഇക്കയുടെ വീട്ടില്‍ പോവുകയും ഇക്കയുടെ മരിച്ചുപോയ ഭാര്യയും ഉമ്മയും ഒക്കെ ആയി സംസാരിക്കുകയും അവർ തന്ന ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്.

ലക്സ് സോപ്പും പിടിച്ചുനടക്കുന്ന സാപ്പിയെ ആണ് അന്ന് കണ്ടത്. സാപ്പിയെ അന്ന് ഒരുപാട് കളിച്ചും ചിരിച്ചിട്ടുമൊക്കെയാണ് വന്നത്. പിന്നെ ഒരുപാടു തവണ അവനെ കണ്ടിട്ടുണ്ട്. ഈ അടുത്തിടയ്ക്കും അവനും അവന്റെ സഹോദരനും ഒരുമിച്ച്‌ പോകുന്നത് കണ്ടു ഞാൻ സാപ്പി എന്ന് വിളിച്ചപ്പോള്‍ ‘ബീനാന്റി’ എന്ന് വിളിച്ചു കൈ കാണിച്ചു, അന്നാണ് ഞാൻ അവനെ ഒടുവില്‍ കണ്ടത്. പിന്നീട് അവൻ മരണപ്പെട്ടു എന്നറിഞ്ഞു. മരണം എന്നത് ഓരോ ആളിനെയും ജീവിതത്തില്‍ നടക്കുമ്ബോള്‍ മാത്രമേ അതിന്റെ ദുഃഖം അറിയാൻ പറ്റൂ. പുറത്തു നില്‍ക്കുന്നവർക്ക് അത് തമാശ ആയിരികും.

എന്റെ അപ്പച്ചൻ മരിച്ചപ്പോഴും എന്റെ മൂത്ത ചേച്ചിയുടെ മകൻ മരിച്ചപ്പോഴും ഇക്ക എന്നെ വിളിച്ച്‌ സമാധാനിപ്പിച്ചിട്ടുണ്ട്. ഒരു സഹോദരി എന്ന നിലയില്‍ ആണ് അദ്ദേഹം എന്നെ കാണുന്നത്. ഇക്കയുടെ പേരില്‍ ഒരു ആരോപണം വന്നു, ഒരു സ്ത്രീ വന്ന് പലതും പറഞ്ഞു. അവർക്ക് അങ്ങനെ സംഭവിച്ചെങ്കില്‍ നിയമത്തിന്റെ മുന്നില്‍ വരട്ടെ. സിദ്ദിഖ് ഇക്ക അങ്ങനെ ചെയ്തെങ്കില്‍ ശിക്ഷ കിട്ടട്ടെ. ഞാൻ അതിലേക്ക് ഒന്നും പോകുന്നില്ല. മരണം എന്നത് ആർക്കും വിദൂരമല്ല. മരണം നമ്മുടെ തൊട്ടടുത്ത് നില്‍ക്കുന്നുണ്ട്. നാളെ എന്ത് സംഭവിക്കുന്നു എന്നത് ആർക്കും അറിയില്ല. അദ്ദേഹത്തിന്റെ വേദനയില്‍ ഞാൻ പങ്കുചേർന്നതാണത്.

അതിനെ എടുത്ത് വലിയ തലക്കെട്ട് ഒക്കെ ഇട്ട്, ‘വിരമിക്കുന്ന സിദ്ദിഖിന് നടിമാർ കൊടുക്കുന്ന യാത്രയയപ്പ്’, ‘കരയുന്ന സിദ്ദിഖ്’ എന്നൊക്കെ ആക്കി വരുമ്ബോള്‍ ഒരുപാട് സങ്കടം തോന്നി.” ബീന ആന്റണിയുടെ വാക്കുകള്‍.ഇതൊന്നും അറിയാത്ത പ്രേക്ഷകർ അറിയാൻ വേണ്ടിയാണ് താനിതു പറയുന്നത്. ഇതാണ് സംഭവം. ഇതിനെയാണ് വളച്ചുകെട്ടി ട്രോള്‍ ആക്കി ഇങ്ങനെ ഒക്കെ പറയുന്നത്. വലിയ സങ്കടം തോന്നിയതുകൊണ്ടാണ് ഇത് ഇവിടെ വന്നു പറഞ്ഞതെന്നും ബീന ആന്റണി കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക