സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെ സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും കുറഞ്ഞത് 15 വീതമാണ് വൈദ്യുതി നിലച്ചത്.വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെയാണ് ഈ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങിയത് . രാത്രികാലങ്ങളില്‍ 15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാല്‍ നിർദേശം നല്‍കി എന്ന് റിപ്പോർട്ടുണ്ട്.
മലബാർ മേഖലയിലെ ചില ഭാഗങ്ങളില്‍ ഒരാഴ്ച മുൻപുതന്നെ ലോഡ് ഷെഡ്ഡിങ് തുടങ്ങിയിരുന്നു. തുടർന്ന് തിരുവിതാംകൂർ, കൊച്ചി മേഖലകളിലും 10-15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ആരംഭിച്ചതായാണ് വിവരം.എന്നാല്‍, ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിട്ടില്ലെന്നാണ് കെ എസ് ഈ ബി പറയുന്നത്. വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുക മാത്രമാണെന്നാണ്.കെ.എസ്.ഇ.ബി. അധികൃതർ പറയുന്നത്. വരും ദിവസങ്ങളിലും ചൂട് തുടർന്നാല്‍ രാത്രിയില്‍ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന









