മന്ത്രി കെ ബി ഗണേഷ് കുമാറിന് പിന്തുണയുമായി നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഗണേഷ് കുമാറിനെതിരായ പരാതി കുടുംബ പ്രശ്‌നമാണ്. പരിഹരിച്ചു എന്നാണ് മനസിലാക്കുന്നത്. അത് പരിഹരിച്ചെന്ന് അവര്‍ തന്നെ പറഞ്ഞു. ജനമാണ് യജമാനന്‍മാര്‍, എല്ലാം ജനം തീരുമാനിക്കട്ടെ എന്നും സ്പീക്കര്‍ പറഞ്ഞു.

ചില സമയത്തെങ്കിലും മാധ്യമങ്ങള്‍ കൊട്ടേഷന്‍ സംഘങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്യണം. ഭരണകൂടത്തിന്റെ പിആര്‍ ജോലി ചെയ്യുന്നവരായി ഭൂരിഭാഗം മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയ നിലവാരത്തിലേക്ക് മാധ്യമങ്ങള്‍ പോകരുതെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാളകത്തെ കുടുംബവീട്ടില്‍ ഗണേഷ് കുമാറിനെ ഒരു സ്ത്രീക്കൊപ്പം കാണാന്‍ പാടില്ലാത്ത രീതിയില്‍ കണ്ടു എന്നായിരുന്നു ഭാര്യ ബിന്ദു ആരോപിച്ചിരുന്നത്. സ്ത്രീക്കൊപ്പമുള്ള ചിത്രങ്ങള്‍ എടുത്ത ഫോണ്‍ ബലമായി പിടിച്ചു വാങ്ങാന്‍ മന്ത്രിയുടെ ഡ്രൈവര്‍ ശ്രമിച്ചെന്നും തന്നെ ഉപദ്രവിച്ചെന്നും ബിന്ദു ആരോപിച്ചിരുന്നു. പരാതി പരിഹരിച്ചെന്നും ഗണേഷ് കുമാര്‍ ഫോണില്‍ വിളിച്ച്‌ മാപ്പ് പറഞ്ഞെന്നും ഭാര്യ ബിന്ദു മേനോന്‍ ഇന്ന് പറഞ്ഞിരുന്നു. പരാതിയുമായി പോകില്ലെന്ന് ബിന്ദു പറഞ്ഞതായാണ് വിവരം. തന്റെ ഇന്നലത്തെ പ്രതികരണം വൈകാരികമാണെന്നും ഭാര്യ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക