വിവാഹേതരബന്ധത്തിന്റെ പേരില്‍ രണ്ട് ജീവനക്കാരെ കമ്ബനിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടെന്ന് കാർഡോണ്‍ വെഞ്ച്വേഴ്‌സിന്റെ പ്രസിഡന്റ് നതാലി ഡോസണ്‍.വിവാഹേതര ബന്ധത്തെ കുറിച്ച്‌ അറിഞ്ഞശേഷം വളരെ പെട്ടെന്നാണ് ജീവനക്കാരെ പുറത്താക്കാനുള്ള തീരുമാനമെടുത്തതെന്നും അവര്‍ പറഞ്ഞു. ദി ഡയറി ഓഫ് എ സിഇഒ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു നതാലി. ഓണ്‍ലൈൻ പ്രതികരണങ്ങള്‍ക്കിടയിലും അവർ അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഡോസണ്‍ പറഞ്ഞു.

‘അക്കാര്യം മനസിലാക്കിയ ഉടന്‍ ഒരുനിമിഷം പോലും വൈകാതെ ഞാന്‍ തീരുമാനമെടുത്തു. എന്റെ കമ്ബനിയില്‍ ഇത് അനുവദിക്കാനാകില്ല. പ്രത്യേകിച്ച്‌ എന്നോട് വളരെ അടുത്തുള്ളവര്‍. എനിക്ക് ചതിയന്മാരെ വെച്ചുപൊറുപ്പിക്കാനാകില്ല. ജീവിതം മുഴുവന്‍ ഒന്നിച്ചുണ്ടാകേണ്ട വ്യക്തിയെ വഞ്ചിക്കാന്‍ അവര്‍ക്ക് കഴിയുമെങ്കില്‍ അവര്‍ ജോലിയിലും വഞ്ചന കാണിക്കില്ലേ? അവര്‍ ഞങ്ങളുടെ ഉപഭോക്താക്കളെ ചതിക്കില്ലേ? അത്തരം ആളുകള്‍ കമ്ബനിക്ക് ബാധ്യതയാണ്.’ -നതാലി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യക്തിപരവും തൊഴില്‍പരവുമായ ധാർമ്മികത പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡോസണ്‍ വിശ്വസിക്കുന്നു. “ഒരാളുടെ വ്യക്തിപരമായ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, അവർ ജോലിക്ക് വരുന്ന അതേ വ്യക്തി തന്നെയാണ്,” അവർ കൂട്ടിച്ചേർത്തു. വിശ്വാസത്തിലും ഉത്തരവാദിത്തത്തിലും അധിഷ്ഠിതമായ ഒരു പ്രത്യേക സംസ്കാരം നിലനിർത്താനുള്ള ഒരു കമ്ബനി മേധാവി നിലയില്‍ തന്റെ ഉത്തരവാദിത്തത്തെക്കുറിച്ച്‌ ഡോസണ്‍ ഊന്നിപ്പറഞ്ഞു.

നതാലി പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. വലിയ ചര്‍ച്ചയാണ് സൈബര്‍ ലോകത്ത് ഈ വിഷയത്തില്‍ നടക്കുന്നത്. നതാലിയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക