കൊളംബിയയില്‍ വലതുപക്ഷ സെനറ്റർക്ക് നേരെ വെടിവെപ്പ്. അടുത്ത വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന മിഖായേല്‍ ഉറിബിന് നേരെയാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം ഒരു റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെത വെടിവെപ്പുണ്ടായത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
മിഖായേല്‍ ഉറിബിന് വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തെ കാറിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോർട്ടുകള്‍ പ്രകാരം കൗമാരക്കാരനാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തതത്. ഇയാളെ അറസ്റ്റ് ചെയ്തുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.സെനറ്ററുടെ കഴുത്തിനോ തലക്കോ വെടിയേറ്റുവെന്നാണ് റിപ്പോർട്ട്.
Urgente 🇨🇴
— Luis Aníbal Rincón Arguello. ® 🇨🇴 (@Rincon001A) June 7, 2025
Aquí está el momento del atentado al Dr Miguel Uribe
Que dolor de Patria
Gobierno miserable !
Imágenes sensibles pic.twitter.com/tA3VWGap5V
സെനറ്റർക്ക് വെടിയേറ്റ സംഭവത്തെ അപലപിച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ രംഗത്തെത്തി. സെനറ്റർക്കെതിരെ വ്യക്തിപരമായി നടന്ന ആക്രമണമല്ല ഇതെന്നും ജനാധിപത്യത്തിനും സ്വാതന്ത്രത്തിനുമാണ് വെല്ലുവിളി നേരിട്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. ആയുധധാരിയ വ്യക്തി മിഖേയിലിനെ ആക്രമിച്ചുവെന്ന് ഡെമോക്രാറ്റിക് സെന്റർ പാർട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. രാഷ്ട്രീയനേതാവിന് നേരെ നടന്ന ആക്രമണം മാത്രമല്ല ഇതെന്നും ജനാധിപത്യത്തിന് നേരെയുണ്ടായ ആക്രമണമാണ് ഇതെന്നും പാർട്ടി വ്യക്തമാക്കി.

















