പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ തിരിച്ചടിക്കാൻ സാധ്യതയുണ്ടെന്ന് പാകിസ്ഥാൻ സൈന്യം സർക്കാരിന് മുന്നറിയിപ്പ് നല്‍കി. ഇന്ത്യൻ ആക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ ഭീഷണി മുഴക്കിയെങ്കിലും , രാജ്യം കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടും വ്യാപകമായ ദാരിദ്ര്യവും നേരിടുകയാണെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍നിന്ന് ആക്രമണം ഉണ്ടായേക്കുമെന്ന ഭയം ശക്തമാകുന്നതിനിടെ, പാക് കറൻസിയുടെ വിലയിടിവ് തുടരുകയാണ്.
രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നാണ് റിപ്പോർട്ട്. പഹല്‍ഗാം സംഭവത്തെത്തുടർന്ന്, ഇന്ത്യ പാക്കിസ്ഥാനിലേക്കുള്ള മരുന്നുകളുടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി. ഇതോടെ ദുർബലമായ ആരോഗ്യമേഖല വീണ്ടും പ്രതിസന്ധിയിലായി. ഓരോ ദിവസം കഴിയുന്തോറും പാക്കിസ്ഥാൻ രൂപയുടെ മൂല്യം കൂടുതല്‍ ദുർബലമാവുകയും രാജ്യത്തിന്റെ സാമ്ബത്തിക പ്രതിസന്ധി കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു.
ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിലെ മറ്റ് കറൻസികളുമായി താരതമ്യം ചെയ്യുമ്ബോള്‍, പാകിസ്ഥാൻ രൂപ വളരെ പിന്നിലാണ്. ഈ രൂക്ഷമായ മൂല്യത്തകർച്ച വ്യാപകമായ പണപ്പെരുപ്പത്തിന് കാരണമായി.അരി, പഴങ്ങള്‍, പച്ചക്കറികള്‍, മാംസം, മത്സ്യം തുടങ്ങിയ അവശ്യവസ്തുക്കള്‍ സാധാരണ പൗരന് കണി കാണാൻ പോലും കിട്ടാത്ത അവസ്ഥയായി. ലാഹോർ, കറാച്ചി തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഒരു കിലോഗ്രാം അരിക്ക് ഏകദേശം 340 രൂപയാണ് വില. പാകിസ്ഥാൻ ഭക്ഷണത്തില്‍ കോഴിയിറച്ചി ഒരു പ്രധാന ഭക്ഷണമാണ്, പക്ഷേ അത് ഒരു ആഡംബരവസ്തുവായി മാറി. ഒരു കിലോഗ്രാമിന് 800 രൂപയാണ് വില.

















