കോതമംഗലം സിഐക്കെതിരെ ഭീഷണിയും അധിക്ഷേപവുമായി സ്വർണ കള്ളക്കടത്ത് ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതി അർജുൻ ആയങ്കി.അര്‍ജുന്‍ ആയങ്കിയെ കോതമംഗലം റിസോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെയാണ് ഭീഷണി. പെൻഷൻ വാങ്ങി സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് അർജുൻ ആയങ്കിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ തന്നെയും സുഹൃത്തുക്കളെയും കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ചാണ് അർജുൻ ആയങ്കിയുടെ ഭീഷണി. ജീവിതം താറുമാറാക്കിയ നിന്നോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്നും കുറിപ്പിലുണ്ട്. ഞങ്ങളനുഭവിച്ച ഈ നിയമവിരുദ്ധ അധികാര ദുര്‍വിനിയോഗ പ്രതികാര നടപടി ഇനിയൊരാള്‍ക്കും നേരിടേണ്ടി വരരുത്. നിന്നെപ്പോലുള്ള കാക്കിയിട്ട ചെന്നായ്‌ക്കളെ നിയമപരമായും, പോലീസ് ബുദ്ധിയില്‍ നിയമത്തിന്റെ കണ്ണിപൊട്ടിച്ച് രക്ഷപ്പെട്ടാല്‍ കായികപരമായും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് അർജുൻ ആയങ്കി ഭീഷണിപ്പെടുത്തുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കോതമംഗലം സർക്കിള്‍ ഏമാന്
ഒരു മനസ്സ് തുറന്ന കത്ത്
ആമുഖമായി തന്നെ പറയട്ടെ നിനക്ക് പറ്റിയ പണി പൊലീസല്ല, മേലുദ്യോഗസ്ഥന്റെ വീട്ടിലെ പട്ടിയെ കുളിപ്പിക്കലും പരിപാലിക്കലും പട്ടി വിശ്രമിക്കുന്ന വേളയില്‍ പട്ടിയുടെ ഡ്യൂട്ടി ഏറ്റെടുത്ത് ചെയ്യുകയെന്നതുമാണ്… പ്രമോഷനും പ്രശസ്തിക്കും വേണ്ടി മേലുദ്യോഗസ്ഥൻ തൊലിച്ചുതരുന്നതെന്തും വിഴുങ്ങുകയും കുനിഞ്ഞ് നില്‍ക്കുകയും വേണ്ടി വന്നാല്‍ സ്വന്തം ഭാര്യയേയും പെങ്ങളേയും വരെ കാഴ്ചവെയ്‌ക്കാനും മടിക്കാത്ത നിന്നെപോലുള്ള നാറികളാണ് ആ സേനയുടെ അപമാനം., നിന്റെ മേലുദ്യോഗസ്ഥന് പെണ്ണുകൂട്ടിക്കൊടുക്കുന്ന റോയല്‍ പിമ്പിന് നിന്നെക്കാള്‍ അന്തസ്സുണ്ട്.
ഒരു കല്യാണം കൂടാൻ വന്ന നമ്മളെ ഡാൻസ് കളിച്ച് സ്റ്റോറിയിട്ടു എന്ന കുറ്റത്തിന് പുലർച്ചെ നാലുമണിക്ക് തീവ്രവാദികളെ പിടിക്കും പോലെ കല്യാണപ്പയ്യൻ അവന്റെ സുഹൃത്തുക്കളെ താമസിപ്പിക്കാൻ എടുത്ത റിസോർട്ട് വളഞ്ഞ് പിടിച്ചുകൊണ്ട് പോയിട്ട് ആരെയൊക്കെയോ പ്രീതിപ്പെടുത്താൻ ഒരു കള്ളക്കേസ് തലയില്‍ വെച്ചുതന്നിട്ട് ജയിലിലേക്ക് പറഞ്ഞയച്ചപ്പോള്‍ അവതാളത്തിലായത് ഞങ്ങളൊരുപാടുപേരുടെ ജീവിതമായിരുന്നെടാ…
ഞാനാരാണെന്ന് പോലുമറിയാത്ത രണ്ടുപേർ,
കല്യാണം കൂടാൻ വന്ന അഞ്ചുപേരിലെ രണ്ട് സാധുക്കള്‍. തൊലികറുത്തതിനാല്‍ കണ്ടാല്‍ ഭീകരനെന്ന് തോന്നിപ്പിക്കുന്നതിനാല്‍ പണ്ടെങ്ങോ ഒരു തല്ലുപിടിച്ചതിന്റെ പെറ്റിക്കേസ് ഹിസ്റ്ററിയെടുത്ത് എന്നോടൊപ്പം പ്രതിചേർക്കപ്പെട്ട ആ രണ്ടുപേരില്‍ ഒരുവൻ ടാൻസണ്‍. അവന്റെ കല്യാണമായിരുന്നെടാ പത്താം നാള്‍., അവന്റെ പെണ്ണിന്റെ കണ്ണീരിന്, ആ കല്യാണം മുടക്കിയതിന്, PSC ക്ലാസിന് പോയി പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയായിരുന്ന അവന്റെ ഭാവി നശിപ്പിച്ചതിന് നീ അനുഭവിക്കും.
തൊട്ടാല്‍ ചോരപൊടിയുന്ന മുറിവും തലയില്‍പേറി വന്ന, ആറാം നാള്‍ ഡോക്ടർ സർജറി നിശ്ചയിച്ചിരുന്ന എന്റെ പ്രണവിനെ അവന്റെ ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെ വേദന തിന്ന് നരകിക്കാൻ ജയിലിലേക്കയച്ചതിന് ജയിലറയ്‌ക്കുള്ളില്‍ അവന്റെ ചോരവീണതിന് നീ അനുഭവിക്കും.
ഉണ്ടാക്കിയ കേസുകളെല്ലാം തീർപ്പാക്കി നല്ലനടപ്പിന് നടക്കുന്ന, പുതിയ സംരംഭം ആരംഭിച്ച് ജീവിതം മെച്ചപ്പെടുത്തി പ്രതിബന്ധങ്ങളെല്ലാം പ്രതിരോധിച്ച് തനിക്ക് വേണ്ടി കാത്തിരിക്കുന്ന കാമുകിയെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാൻ തയ്യാറെടുത്തിരുന്ന എന്റെ ആദർശിനെ രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടായ കേസുകള്‍ കാണിച്ച് ഭീകരനാക്കി ജയിലിലടച്ചതിന് അവന്റെ അച്ഛന്റെയും അമ്മയുടെയും പെണ്ണിന്റെയും കണ്ണീരിനും മനപ്രയാസത്തിനും നീ അനുഭവിക്കും.
ഭൂതകാലത്തിന്റെ അഴുക്കുകളെല്ലാം കഴുകിക്കളഞ്ഞ് പുതിയൊരു ജീവിതം ആരംഭിച്ച് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി ജീവിക്കുന്ന എന്റെ അരുണിന്റെ അനുവിനെ അവന്റെ ഭാര്യയുടെ കണ്ണീരിന് അവള്‍ നോമ്പുനോറ്റു പ്രാർത്ഥിക്കുന്ന വിശ്വസിക്കുന്ന ആവണങ്ങാട്ടെ വിഷ്ണുമായ സത്യമെങ്കില്‍ നീ അനുഭവിക്കും.
പോരാത്തതിന് കേസിന് ഭംഗികൂട്ടാൻ നമ്മളോടൊപ്പം ഇല്ലാതിരുന്ന ആ പാവം മണികണ്ഠനെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെന്ന് പറഞ്ഞ് പ്രതിചേർത്ത് അയാളെ കുടുംബത്തോടൊപ്പം ജീവിക്കാൻ അനുവദിക്കാതെ നെട്ടോട്ടം ഓടിച്ചതിന്.
നമ്മളെല്ലാം പൊന്നുപോലെ കൊണ്ടുനടക്കുന്ന
വണ്ടികള്‍ നമ്മെ ഉപദ്രവിച്ച് മതിവരാതെ കേസില്‍ ചേർത്ത് സ്റ്റേഷൻ കോമ്പൗണ്ടില്‍ ഇടിച്ചുകയറ്റിയും ഗ്ലാസ് പൊട്ടിച്ചും നശിപ്പിക്കാൻ ശ്രമിച്ചതിന് നീയും നിന്റെ ടീമും അനുഭവിക്കും.
അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും നായയ്‌ക്ക് മുറുമുറുപ്പ് എന്നതുപോലെ ഇപ്പോഴും ഒരു മനസ്സാക്ഷിക്കുത്തോ കുറ്റബോധമോ ഇല്ലാതെ ഏതൊക്കെ വിധത്തില്‍ ദ്രോഹിക്കാമോ ബുദ്ധിമുട്ടിക്കാമോ അത്തരത്തിലെല്ലാം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന നിന്നെ ഞങ്ങളൊരു കാലത്തും മറക്കില്ല, ഈ കേസും വാങ്ങി നീ ചെയ്തുതന്ന ഉപകാരങ്ങളെല്ലാം മനസ്സാല്‍വരിച്ച്
ക്ഷമിച്ച് ഞങ്ങളാരും വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ല. ഞങ്ങളിത്രപേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്മേല്‍ മറിച്ച നിന്നെ ഞങ്ങളൊരുകാലത്തും വെറുതെവിടുകയുമില്ല.
ഞങ്ങളനുഭവിച്ച ഈ നിയമവിരുദ്ധ അധികാര ദുർവിനിയോഗ പ്രതികാര നടപടി ഇനിയൊരാള്‍ക്കും നേരിടേണ്ടി വരരുത്.
ഒരാളുടെ ജീവിതം നശിപ്പിക്കാൻ ഒരു പോലീസുകാരൻ വിചാരിച്ചാല്‍ മതിയെന്നത് ഞങ്ങളിലൂടെയെങ്കിലും മാറ്റമുണ്ടാവണം.
കാക്കിയെന്നാല്‍ ഏത് നിരപരാധികളെയും
കള്ളക്കേസില്‍ കുടുക്കാൻ ഉള്ള ലൈസൻസ് ആണെന്നും, ബാധിക്കപ്പെട്ടവരില്‍ നിന്നും തിരിച്ചടി നേരിടേണ്ടി വരാത്ത കവചകുണ്ഡലമാണെന്നും ധരിക്കുന്ന നിന്നെപോലുള്ള കാക്കിയിട്ട ചെന്നായ്‌ക്കളെ നിയമപരമായും, പോലീസ് ബുദ്ധിയില്‍ നിയമത്തിന്റെ കണ്ണിപൊട്ടിച്ച് രക്ഷപ്പെട്ടാല്‍ കായികപരമായും നേരിടാൻ ഞങ്ങള്‍ തയ്യാർ.
പട്ടിണി കിടന്നാലും ഇനിയൊരുതരത്തിലുള്ള അസാന്മാർഗിക പ്രവർത്തനങ്ങളില്‍ ഏർപ്പെടില്ലെന്നും അന്തസ്സിനും ആത്മാഭിമാനത്തിനും ആയുസ്സിനും വെല്ലുവിളി ഉയരുന്ന സാഹചര്യത്തില്‍ അല്ലാതെ ആയുധമെടുക്കില്ലെന്നും ശപഥം ചെയ്ത് സ്വയം നവീകരിച്ച് എന്റെ മകന് വേണ്ടി നല്ലനടപ്പിന് ജീവിക്കാൻ തീരുമാനിച്ച എന്നെയാണ് നീ വീണ്ടും ജയിലില്‍ കയറ്റിയത്. ഇത്രയും കാലം പലതവണ ചെയ്തതിനും ചെയ്യാത്തതിനും ജയിലില്‍ കിടന്നിട്ടുണ്ടെങ്കിലും ഇത്തവണ കിടന്ന കിടത്തം എന്റെ ജീവിതത്തിന്റെ നാഴികക്കല്ലാണ്.
നീയും നിന്റെ ഡിപ്പാർട്ട്മെന്റും ഭരണപാർട്ടിയുടെ ഒത്താശയോടെ ഇനിയുമെന്നെ ദ്രോഹിക്കുമെന്നെനിക്കറിയാം,
കാപ്പയും കള്ളക്കേസുകളും ഇനിയും തേടിവരുമെന്നറിയാം, മൂവാറ്റുപുഴയിലും വിയ്യൂരിലും മാറിമാറി കിടക്കുമ്പോള്‍ പകുതിയുറക്കത്തിലും പാതിരാത്രിയിലും ഞെട്ടിയെഴുന്നേറ്റ് ഞാനെഴുതിയ എന്റെ നെഞ്ചിലെ വേദനയുടെ പകുതി മാത്രമാണിത്.
ഞാൻ കാരണം പിടിച്ചിടപ്പെട്ട എന്റെ ആത്മസുഹൃത്തുക്കളുടെ വാഹനം വിട്ടുകിട്ടുംവരെ നിശബ്ദനാവുകയെന്ന നിർദ്ദേശത്താല്‍ മാത്രമാണ് ഈ കത്തെഴുത്ത് ഇത്രയും വൈകിയത്, ബാക്കി കാര്യങ്ങള്‍ നീ വഴിയേ അറിയും, യുദ്ധപ്രഖ്യാപനം നീയടങ്ങുന്ന സിസ്റ്റത്തിനെതിരെയല്ല, ഈ സിസ്റ്റത്തിലെ കൈക്കൂലിയും കൂട്ടിക്കൊടുപ്പും കൊട്ടേഷനും നടത്തി ചിരിച്ചുകൊണ്ട് നിരപരാധികളുടെ ജീവിതം നശിപ്പിക്കുന്ന പുഴുകുത്തുകളായ നിന്നെപോലുള്ള ക്രിമിനലുകള്‍ക്കെതിരെയാണ്.
കള്ളക്കേസിന്റെ പേമാരി പെയ്താലും
ജയിലില്‍ കയറിയിറങ്ങി തൂക്കം കുറഞ്ഞാലും
എന്റെയും എന്റെ സഹോദരങ്ങളുടെയും ജീവിതം താറുമാറാക്കിയ നിന്നോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു, നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല.
ഞാൻ ചത്താലും നിന്നെയതിനനുവദിക്കില്ല.!!
മരിക്കാത്ത സ്മരണയോടെ
A1 Crime Number 665/2026





