ഇൻഡോനേഷ്യൻ വിവാഹവേദിയില്‍ നിന്നുള്ള അമ്ബരപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ ലോകമെമ്ബാടുമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചർച്ചാവിഷയമായി മാറുകയാണ്.മനോഹരമായി അലങ്കരിച്ച മണ്ഡപത്തില്‍ നവദമ്ബതികള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായ ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
നവദമ്ബതികള്‍ക്കരികിലേക്ക് അതിഥിയായി എത്തിയ വരന്റെ മുൻകാമുകി എന്ന് സംശയിക്കുന്ന യുവതി, വരനെ വണങ്ങുന്നതിനിടയില്‍ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ കൈകളില്‍ ചുംബിക്കാൻ ശ്രമിച്ചതാണ് വധുവിനെ പ്രകോപിപ്പിച്ചത്.ഇൻഡോനേഷ്യൻ മുസ്ലിം സംസ്കാരത്തില്‍ മുതിർന്നവരോടും പണ്ഡിതരോടും കാണിക്കുന്ന ബഹുമാനസൂചകമായ ഒന്നാണ് ഈ ഹസ്തചുംബനം.എന്നാല്‍ ദാമ്ബത്യ ജീവിതത്തില്‍ ഭാര്യ ഭർത്താവിനോട് മാത്രം പ്രകടിപ്പിക്കേണ്ട ഈ സ്നേഹപ്രകടനം മറ്റൊരു യുവതിയുടെ ഭാഗത്തുനിന്നുണ്ടായപ്പോള്‍ വധുവിന് നിയന്ത്രണം നഷ്ടപ്പെട്ടു.
യുവതി വരന്റെ കൈകളില്‍ മുഖം ചേർക്കുന്നതിന് തൊട്ടുമുമ്ബ് തന്നെ മിന്നല്‍ വേഗത്തില്‍ ഇടപെട്ട വധു, യുവതിയെ തള്ളുകയും മുടിയില്‍ ബലമായി പിടിച്ചു വലിച്ചു മാറ്റി മണ്ഡപത്തിന് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.സെക്കൻഡുകള്‍ക്കുള്ളില്‍ സംഭവിച്ച ഈ നീക്കം കണ്ടുനിന്നവരെയെല്ലാം ഞെട്ടിച്ചു. സംഭവം നടക്കുന്ന സമയമത്രയും എന്തുചെയ്യണമെന്നറിയാതെ നിസംഗനായി നില്‍ക്കുന്ന വരനെയാണ് വീഡിയോയില്‍ കാണുന്നത്.
വധുവിന്റെ ഈ ധീരമായ പ്രതികരണത്തിന് ഇന്റർനെറ്റില്‍ വൻ കൈയടിയാണ് ലഭിക്കുന്നത്. തന്റെ ദാമ്ബത്യത്തിന് നേരെ വരുന്ന ഇത്തരം അതിക്രമങ്ങളെ നേരിടാൻ വധു കാണിച്ച തന്റേടത്തെ പലരും പ്രശംസിച്ചു. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ വരന്റെ നിലപാടിനെയും വിമർശിക്കുന്നുണ്ട്.പരസ്ത്രീ തന്റെ കൈ പിടിച്ചുയർത്തുമ്ബോള്‍ അത് തടയാതിരുന്ന വരനും കുറ്റക്കാരനാണെന്നാണ് ഇവരുടെ വാദം. എങ്കിലും വധുവിന്റെ ഈ “മാസ് എൻട്രി’ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ റീലുകളിലും വാർത്തകളിലും തരംഗമായി മാറിക്കഴിഞ്ഞു.





