ഫോണ്‍ റിപ്പയർ ഷോപ്പിലെ ജീവനക്കാർ സ്വകാര്യ വീഡിയോകള്‍ ചോർത്തിയതിനെ തുടർന്ന് കൊല്‍ക്കത്ത സ്വദേശിയായ യുവതി കടുത്ത മാനസിക സമ്മർദ്ദത്തില്‍.നന്നാക്കാൻ നല്‍കിയ ഫോണില്‍ നിന്ന് അനുമതിയില്ലാതെ വീഡിയോകള്‍ എടുത്ത് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം.

യുവതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് ആയിരക്കണക്കിന് അധിക്ഷേപ സന്ദേശങ്ങള്‍ വന്നതോടെയാണ് വീഡിയോ ചോർന്ന വിവരം അറിയുന്നത്. ഇതേത്തുടർന്ന് എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നീക്കം ചെയ്യേണ്ടിവന്നു. മാത്രമല്ല, ആളുകളില്‍ നിന്ന് സ്വയം അകലം പാലിക്കാനും ഫോണ്‍ നമ്ബർ മാറ്റാനും യുവതി നിർബന്ധിതയായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“എന്റെ ജീവിതം പൂർണ്ണമായും തകർന്നു. ഈ ആഘാതത്തില്‍ നിന്ന് എങ്ങനെ കരകയറണമെന്ന് എനിക്കറിയില്ല,” യുവതി പറയുന്നു. ഈ സംഭവത്തിന് ശേഷം മാതാപിതാക്കള്‍ പോലും തന്നോട് സംസാരിക്കുന്നത് നിർത്തിയെന്നും അവർ വെളിപ്പെടുത്തി.

നിയമനടപടി സ്വീകരിക്കാൻ ഉപദേശം

യുവതിയുടെ ദുരനുഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചർച്ചയായി. സൈബർ ക്രൈം വിഭാഗത്തില്‍ പരാതി നല്‍കാനും നിയമസഹായം തേടാനും നിരവധി പേർ യുവതിയെ ഉപദേശിച്ചു. ഈ വിഷയത്തില്‍ സൈബർ പോലീസ് യുവതിയെ സഹായിക്കുമെന്നും ചിലർ ഉറപ്പ് നല്‍കി.

സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചില ഉപയോക്താക്കള്‍ മുന്നറിയിപ്പ് നല്‍കി. ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ വ്യാജ വീഡിയോകള്‍ നിർമ്മിക്കപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ചും ചിലർ ആശങ്ക പങ്കുവെച്ചു. ഒരു മുൻ കാമുകൻ ചിത്രങ്ങള്‍ വെച്ച്‌ ഭീഷണിപ്പെടുത്തിയ അനുഭവം പങ്കുവെച്ച്‌ ഒരാള്‍ യുവതിക്ക് പിന്തുണ നല്‍കി.

പരാതിയില്‍ പുരോഗതി

യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് നടപടി ആരംഭിച്ചു. കേസ് ഓഗസ്റ്റ് 25-ന് മഹില താനയിലേക്ക് കൈമാറിയതായി സൈബർ പോലീസ് അറിയിച്ചു. കേസിന്റെ പുരോഗതിയെക്കുറിച്ച്‌ അറിയാൻ നേരിട്ട് ബന്ധപ്പെടാനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക