രാജ്യത്ത് യുട്യൂബ് ക്രിയേറ്റർമാരുടെ എണ്ണം കുതിച്ചുകയറുമ്ബോഴും ഇതില്‍നിന്ന് കാര്യമായ വരുമാനമുണ്ടാക്കുന്നവർ വളരെ കുറവെന്ന് പഠനം. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് (ബിസിജി) തയ്യാറാക്കിയ റിപ്പോർട്ടില്‍ ഇന്ത്യയിലെ 20 മുതല്‍ 25 ലക്ഷംവരെ വരുന്ന സജീവ യുട്യൂബ് ക്രിയേറ്റർമാരില്‍ എട്ടു മുതല്‍ പത്തുശതമാനം പേർ മാത്രമാണ് കാര്യമായ വരുമാനമുണ്ടാക്കുന്നതെന്നു പറയുന്നു. ബാക്കിയുള്ളവർക്ക് കുറഞ്ഞ വരുമാനംമാത്രമാണ് ലഭിക്കുന്നത്. പലർക്കും ഒന്നുംതന്നെ ലഭിക്കുന്നില്ലെന്നും ഇതില്‍ സൂചിപ്പിക്കുന്നു.

അമിതമായ അളവില്‍ വീഡിയോകള്‍ എത്തുന്നെന്നതാണ് 90 ശതമാനം ക്രിയേറ്റർമാർക്കും തിരിച്ചടിയാകുന്നത്. ദശലക്ഷക്കണക്കിനു വീഡിയോകളാണ് ഈ പ്ലാറ്റ്ഫോമിലേക്കു വരുന്നത്. ഇതില്‍ ശ്രദ്ധനേടുന്നത് വളരെ കുറച്ചുമാത്രമാകും. ഒരിക്കല്‍ ശ്രദ്ധിക്കപ്പെട്ടാല്‍ അതിനുമുകളില്‍ പുതിയ കാഴ്ചക്കാരെ ലഭിക്കുകയും പരസ്യവരുമാനം ലഭിക്കുകയും ചെയ്യുന്നു. മറ്റുള്ളവർ വരിക്കാരെ കണ്ടെത്താൻ ഏറെ പണിപ്പെടേണ്ടിവരുന്നതും പതിവാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുട്യൂബില്‍ വരുമാന വിടവ് ഉയർന്നതാണ്. ഭൂരിഭാഗം ക്രിയേറ്റർമാർക്കും മാസം ശരാശരി 18,000 രൂപയില്‍ താഴെയാണ് വരുമാനം. അതേസമയം, പത്തു ലക്ഷത്തിനുമുകളില്‍ വരിക്കാരുള്ള ക്രിയേറ്റർമാർ മാസം ശരാശരി 50,000 രൂപയോ അതിനുമുകളിലോ വരുമാനമുണ്ടാക്കുന്നു.

ഇന്ത്യയില്‍ 1000 വ്യൂവിന് 50 മുതല്‍ 200 രൂപ വരെയാണ് വരുമാനമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. അതായത് ഒരുലക്ഷം പേർ കാണുമ്ബോള്‍ വരുമാനം 5,500 രൂപ മുതല്‍ 20,000 രൂപ വരെയായിരിക്കുമെന്നർഥം.ലൈവ് കൊമേഴ്സ്, വിർച്വല്‍ ഗിഫ്റ്റിങ്, സബ്സ്ക്രിപ്ഷൻസ്, പരസ്പരം ബന്ധിപ്പിച്ചുള്ള മാർക്കറ്റിങ് തുടങ്ങിയ രീതികളിലുള്ള പുതിയരീതികള്‍ വരുമാനം വൈവിധ്യവത്കരിക്കാനും ഉയർത്തിക്കൊണ്ടുവരാനും സഹായിക്കുന്നതായും ബിസിജി പറയുന്നു.

ഫാഷൻ, ബ്യൂട്ടി, ഭക്ഷണം, ഗെയിമിങ്, വിനോദം തുടങ്ങിയവയാണ് വീഡിയോ ഉള്ളടക്കത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന വിഭാഗങ്ങള്‍. സാമ്ബത്തികം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ എന്നിവ കൂടുതല്‍ പ്രചാരത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു.ഇന്ത്യയില്‍ യുട്യൂബ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലെ പരസ്യങ്ങള്‍വഴി മൂന്നുലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതായാണ് കണക്ക്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക