മുംബൈ:ഫെബ്രുവരി 14 മുതൽ 16വരെ വർളി നെഹറുസയൻസ് സെൻറററിൽ വച്ച് നടക്കുന്ന മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റിവലിന്റെ വിജയത്തിനു വേണ്ടി വിളിച്ച് ചേർക്കുന്ന യോഗത്തിൽ വിവിത പ്രദേശങ്ങളിൽ നിന്ന് സാമൂഹ്യ ,സംസ്കാകാരി രംഗത്തെ പ്രമുഖർ പങ്കെടുക്കും. മഹാരാഷ്ട്ര- കേരള കലാ- സംസ്കാരിക തനിമകളെ സമന്വയിപ്പിച്ച് , പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയൊരു വേദി മഹാനഗരത്തിന് സമ്മാനിച്ചു കൊണ്ടാണ് മറാഠി – മലയാളി എത്തിനിക് ഫെസ്റ്റിവലിന് രണ്ടായിരത്തി പതിനേഴിൽ തുടക്കം കുറിച്ചത്.. കേന്ദ്ര സർക്കാറിന്റെ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു സയൻസ് സെന്ററിന്റെ സഹകരണത്തോടെ ഓൾ മുംബയ് മലയാളി അസോസിയേഷനാണ് (അമ്മ ) മുംബയിൽ ആദ്യമായി ഇത്തരം ഒരു പരിപാടിക്ക് രൂപം നൽകിയത്.

മുംബൈയിൽ നിരവധി കേരളീയ ഉത്സവങ്ങൾ നടന്നുവരുന്നുണ്ടങ്കിലും മഹാരാഷ്ട്രയുടെയും കേരളത്തിൻറെയും സംസ്കാരങ്ങൾ തമ്മിൽ സമ്പർക്കം അധികം നടക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണു മറാഠി മലയാളം എത്ത്നിക്ക് ഫെസ്റ്റിവലിനു രൂപം കൊടുത്തതെന്ന് ഫെസ്റ്റിറ്റിവൽ കമ്മിറ്റി ഡയറക്ടറും അമ്മ പ്രസിഡൻററും സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ കൂടിയായ ജോജോ തോമസ് പറഞ്ഞു. ഈ വർഷം കൂടുതൽ പുതുമകളോടെ സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ ലാവണി,,, കോളി ഡാൻസ്, മംഗള ഗൗരി, രംഗോളി, തുടങ്ങിയ മഹാരാഷ്ട്രയുടെ കലാരൂപങ്ങളും മോഹിനിയാട്ടം പൂക്കളം , മാർഗംകളി നാടോടിനൃത്തങ്ങൾ ,തുടങ്ങിയ കേരളീയ കലകളും എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മണി മുതൽ 8 മണി വരെ ക്ഷണിക്ക പെട്ട സദസിനു മുന്നിൽ അവതരിപ്പിക്കപ്പെടും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരു സംസ്ഥാനങ്ങളുടേയും സാംസ്ക്കാരിക പാരമ്പര്യം വിളിച്ചോതുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത് ഫെസ്റ്റിന്റെ ഭാഗമായി മുംബയിലേയും പ്രാന്തപ്രദേശങ്ങളിലേയും 1700 സ്കുളുകളിൽ അറിയിപ്പു നൽകി സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് സംസ്കാരിക വിനിമയം അടിസ്ഥാനമാക്കിയ വിഷയത്തിൽ കേന്ദ്രീകരിച്ച് രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ ചിത്രരചനാ, ,പ്രസംഗം, രംഗോളി, പൂക്കളം, ലാവണി മോഹിനാ മോഹിനിയാട്ടം ,കോളിഡാൻസ് തുടങ്ങി വിവിത സംഗിത മത്സരങ്ങൾ, സ്കുളുകൾ തമ്മിൽ നടക്കുന്ന മൽസരങ്ങളായിട്ടാണ് നടത്തുന്നത് ഇതിനോടകം തന്നെ മിനി യുവജനോൽസമായി ഫെസ്റ്റ് മാറി കഴിഞതായി ഭാരവാഹികൾ പറഞ്ഞു. നമ്മുടെ സാംസ്‌കാരിക പൈതൃക സവിശേഷതകളും മൂല്യങ്ങളും മറുനാടന്‍ മലയാളികളുടെ മനസുകളില്‍ചിരപ്രതിഷ്ഠ നേടുന്നതിനുംഭാരതത്തിലെ മറ്റ് ജനവിഭാഗങ്ങളിലേക്ക് നമ്മുടെ സാംസ്‌കാരികമഹിമയെക്കുറിച്ച് അറിവുണ്ടാകുന്നതിനുമാണ് ഇത്തരംപരിപാടിസംഘടിപ്പിക്കുന്നതു കൊണ്ട് ലക്ഷ്യം ഇടുന്നത്.

എല്ലാ മലയാളികളുടെയും സഹകരണത്തൊടെ ഇതര ജന വിഭാഗകാരുടെ ഇടയിൽ എത്തിക്കുവാനുള്ള ശ്രമവും തുടങ്ങിയതായി ജോജോ തോമസ് പറഞ്ഞു ഇതിന്റെ ഭാഗമായി സെമിനാറുകൾ ,മലയാളി -മാറാട്ടി എഴുത്തുകാരും കവികളും പങ്കെടുക്കുന്ന സഹിത്യ സമ്മേളനം എന്നിവയും ഉണ്ടായിരിക്കുംഎല്ലാ മലയാളി സാമുഹിക സാംസ്കാരിക പ്രവര്‍ത്തകരും ശനിയാഴ്ച നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരഭാഹികള്‍ അഭ്യർത്ഥിച്ചു. കുടുതെല്‍ വിവരങ്ങൾക്ക് 99204422729833697356

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക