സ്ത്രീധന പീഡനത്തെ തുടർന്ന് മലയാളി കോളേജ് അധ്യാപിക നാഗർകോവിലില്‍ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശി ബാബുവിന്റെ മകള്‍ ശ്രുതിയെ (25) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആറ് മാസം മുമ്ബായിരുന്നു ശുചീന്ദ്രം സ്വദേശിയും കൊട്ടാരം വൈദ്യുതി ഓഫീസിലെ ജീവനക്കാരനുമായ കാർത്തികുമായി ശ്രുതിയുടെ വിവാഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോയമ്ബത്തൂർ കോവില്‍പാളയത്താണ് ഏറെക്കാലമായി ശ്രുതിയുടെ കുടുംബം താമസിക്കുന്നത്. അച്ഛൻ ബാബു കോയമ്ബത്തൂരില്‍ തമിഴ്നാട് വൈദ്യുതി വകുപ്പിലാണ് ജോലി ചെയ്യുന്നത്.

വിവാഹ ശേഷം ഭർതൃമാതാവ് ചെമ്ബകവല്ലി തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി ശ്രുതി അമ്മയോടെ പരാതിപ്പെട്ടിരുന്നു. തന്റെ സ്വർണാഭരണങ്ങള്‍ കാർത്തിക്കിന്റെ സഹോദരിക്ക് നല്‍കാൻ നിർബന്ധിക്കുന്നതായും അറിയിച്ചിരുന്നു.

10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് കാർത്തിക്കിന്റെ അമ്മ വഴക്കുണ്ടാക്കിയെന്നും മരിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നും എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചുവെന്നും ശ്രുതി അമ്മയ്ക്ക് അയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.

ഇതേ തുടർന്ന് അമ്മയും അച്ഛനും കോയമ്ബത്തൂരില്‍ നിന്ന് ശുചീന്ദ്രത്തേക്ക് പുറപ്പെട്ടു. 22-ന് രാവിലെ യാത്ര മധ്യേയാണ് ശ്രുതി ആത്മഹത്യ ചെയ്തതായി കാർത്തിക്കിന്റെ സഹോദരി അറിയിച്ചത്. ബുധനാഴ്ച ശ്രുതിയുടെ രക്ഷിതാക്കള്‍ ശുചീന്ദ്രം പോലീസില്‍ പരാതി നല്‍കി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

ഇതിനിടെ കാർത്തിക്കിന്റെ അമ്മ ചെമ്ബകവല്ലിയെ വീട്ടിനുള്ളില്‍ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തി. നിലവില്‍ നാഗർകോവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവർ. അന്വേഷണം ഭയന്നാണ് ചെമ്ബകവല്ലി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക