ശ്രീലങ്കയില്‍ പുതുചരിത്രം കുറിച്ച്‌ നാഷണല്‍ പീപ്പിള്‍സ് പവർ (എൻപിപി) നേതാവ് അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.2022ല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്ബത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ ജയം. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല് ദിസനായകെ തന്നെയായിരുന്നു മുന്നേറിയിരുന്നത്. ഇന്നലെ വരെയുള്ള കണക്കില് 57 % വോട്ടാണ് മാര്ക്സിസ്റ്റ് പാര്ട്ടിയായ ജനതാ വിമുക്തി പെരമുന നേതാവ് നേടിയത്.

22 ഇലക്‌ട്രല് ജില്ലകളിലെ 13,400 പോളിങ് സ്റ്റേഷനുകളിലായി ശനിയാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള പോളിങ് നടന്നത്. 17 ദശലക്ഷം വോട്ടര്മാരാണുള്ളത്. 75% പോളിംഗ് രേഖപ്പെടുത്തി. 2022ല് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്ബത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അധികാരത്തുടര്ച്ചയ്ക്കായ് സ്വതന്ത്രനായി മത്സരിച്ച റനില് വിക്രമസിംഗെയും ഇടതുപാര്ടിയായ ജെവിപിയുടെ അനുര കുമാര ദിസനായകെയും പ്രതിപക്ഷനേതാവായ സജിത് പ്രേമദാസയും മുന്പ്രസിഡന്റ് മഹീന്ദ രജപക്സെയുടെ മകന് നമല് രജപക്സെയുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക