കാത്തിരിപ്പിനുശേഷം പുത്തൂർ സുവോളജിക്കല്‍ പാർക്ക് യാഥാർത്ഥ്യത്തിലേക്ക്. 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ പൂത്തൂരിലേക്ക് സഞ്ചാരികളുടെ പ്രവാഹം തുടങ്ങും. ഡിസംബർ വരെ പരിക്ഷണാടിസ്ഥാനത്തില്‍ 200 മുതല്‍ 1000 പേരെ വരെ നിയന്ത്രണം ഏർപ്പെടുത്തിയാണ് പ്രവേശിപ്പിക്കുക. 2016ല്‍ പിണറായി സർക്കാർ അധികാരത്തില്‍ വന്നതോടെ രൂപീകരിച്ച കിഫ്ബി സംവിധാനത്തിലൂടെയാണ് സുവോളജിക്കല്‍ പാർക്ക് നിർമ്മാണത്തിന് രൂപരേഖയും പ്രതീക്ഷയുമായത്.

ചെലവഴിച്ചത് 331 കോടി: കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാൻ ഫണ്ടിലെ 40 കോടി രൂപയും ചേർത്ത് 371 കോടി രൂപ ഉപയോഗിച്ചാണ് അതിവേഗം നിർമ്മാണ പ്രവർത്തനങ്ങള്‍ നടത്തിയത്. ഇതിനുപുറമെ 17 കോടി രൂപ കൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്.338 ഏക്കറില്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച ഒന്നായി മാറാൻ കഴിയുംവിധത്തിലാണ് സുവോളജിക്കല്‍ പാർക്ക് നിർമ്മിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

44 ഇനം ജീവികള്‍: സുവോളജിക്കല്‍ പാർക്കില്‍ 22 ഇനങ്ങളില്‍പ്പെട്ട 439 ജീവികളാണുള്ളത്. ഭൂരിഭാഗവും തൃശൂർ മൃഗശാലയില്‍ നിന്ന് കൊണ്ടുവന്നവയാണ്. വരും മാസങ്ങളില്‍ വിദേശത്ത് നിന്നുള്ളവയെ എത്തിക്കും.

പ്രധാന ആകർഷണങ്ങള്‍:

  • പുലി
  • ചീങ്കണി കാട്ടുപോത്ത്ക
  • കുറുനരികള്‍ കുരങ്ങുകള്‍ വർണപ്പക്ഷികള്‍ പെലിക്കണ്‍ മൂങ്ങ വർഗം
  • പരുന്തുകള്‍

കൊണ്ടു വരാനുള്ളത്

ഹിപ്പോപൊട്ടാമസ്വിവിധ തരം തത്തകള്‍മാനുകള്‍റിയ പക്ഷി

ഉത്സവച്ഛായയില്‍ ഉദ്ഘാടനം: ഉദ്ഘാടനത്തിന്റെ ഭാഗമായ സാംസ്‌കാരികോത്സവം ഇന്ന് ആരംഭിക്കും. ഇതിനു മുന്നോടിയായി പുത്തൂർ ഫൊറോന പള്ളി പരിസരത്ത് നിന്ന് വൈകിട്ട് മൂന്നിന് പാർക്കിലേക്ക് സാംസ്‌കാരിക ഘോഷയാത്ര നടക്കും. തുടർന്ന് സാംസ്‌കാരികോത്സവം മന്ത്രി കെ.രാജന്റ അദ്ധ്യക്ഷതയില്‍ മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. 28ന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷനാകും. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഘോഷയാത്ര രണ്ടിടങ്ങളില്‍ നിന്ന് ആരംഭിക്കും. 25000 പേരെയാണ് ഉദ്ഘാടനച്ചടങ്ങിന് പ്രതീക്ഷിക്കുന്നതെന്ന് പാർക്ക് സ്‌പെഷ്യല്‍ ഓഫീസർ കെ.ജെ.വർഗീസ്, സ്വാഗതസംഘം കോർഡിനേറ്റർ കെ.വി.സജു, പാർക്ക് ഡയറക്ടർ ബി.എൻ.നാഗരാജ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. അടലരസൻ, നജ്മല്‍ അൻവർ, മിനി ഉണ്ണിക്കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

പാർക്കിലെ സൗകര്യങ്ങള്‍: പർക്കിംഗ്, ടോയ്‌ലറ്റ് ബ്ലോക്കുകള്‍, സർവീസ് റോഡുകള്‍, ട്രംറോഡുകള്‍, സന്ദർശക ഗ്യാലറി, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകള്‍, ക്വാർട്ടേഴ്‌സ്, വെറ്ററിനറി ആശുപത്രി, കെ.എസ്.ആർ.ടി.സിയുടെ ഡബിള്‍ ഡെക്കർ ബസുകള്‍.

പൊതുജനങ്ങള്‍ക്ക് പ്രവേശനം ജനുവരി മുതല; പ്രതിവർഷം പ്രതീക്ഷിക്കുന്നത് 30 ലക്ഷം; പാർക്കിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. തൃശൂരിന്റെ ചരിത്രത്തിലെ വലിയ ആഘോഷമാക്കി മാറ്റാനുള്ള തയ്യെറെടുപ്പിലാണ് ജനം.-മന്ത്രി കെ.രാജൻ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക