രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്ബനിയായ ടാറ്റ കണ്‍സള്‍ട്ടൻസി സർവിസ് (ടി.സി.എസ്) വൻതോതില്‍ ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്.20,000 ത്തോളം ജീവനക്കാർക്ക് സെപ്റ്റംബർ പാദത്തില്‍ ജോലി നഷ്ടപ്പെട്ടതായാണ് കണക്ക്. പിരിച്ചുവിടല്‍ ചെലവിനത്തില്‍ കമ്ബനിക്ക് 1,135 കോടി രൂപയുടെ ബാധ്യതയാണുണ്ടായത്. എന്നാല്‍ ജീവനക്കാരുടെ എണ്ണം കുറക്കുന്നത് ഈ വർഷം അവസാനം വരെ തുടരുമെന്നും സി.ഇ.ഒ കൃതിവാസൻ മുന്നറിയിപ്പ് നല്‍കി.
ടി.സി.എസ് ഈ വർഷം ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, പ്രതീക്ഷിച്ചതിലും വളരെ കൂടുതല്‍ ജീവനക്കാർക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഈ സാമ്ബത്തിക വർഷത്തിന്റെ തുടക്കത്തില്‍ 613069 ജീവനക്കാരാണ് ടി.സി.എസില്‍ സേവനമനുഷ്ടിച്ചിരുന്നത്. സെപ്റ്റംബർ പാദത്തില്‍ 19,755 പേരെ ഒഴിവാക്കിയതോടെ മൊത്തം ജീവനക്കാരുടെ എണ്ണം 593,314 ആയി കുറഞ്ഞു. അതേസമയം, സ്ത്രീ ജീവനക്കാരുടെ എണ്ണം 35.2 ശതമാനമായി വർദ്ധിച്ചതായും കമ്ബനി വെളിപ്പെടുത്തി.
എ.ഐ സാങ്കേതിക വിദ്യ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ നടപടിയെന്നായിരുന്നു വിശദീകരണം. എ.ഐ സാങ്കേതിക വൈദഗ്ധ്യമില്ലാത്തവർക്കാണ് ജോലി നഷ്ടപ്പെട്ടത്. പ്രത്യേക ചുമതലയില്ലാത്തവർക്കും പരിശീലനം നേടുന്നവർക്കും നോട്ടിസ് ലഭിച്ചിരുന്നു. കമ്ബനിയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ അടക്കം ഉയർന്നത്.







