മണാലിയില്‍ റിസോര്‍ട്ട് നടത്തുന്ന യുവാവ് മണാലിയില്‍ നിന്നും മലപ്പുറത്ത് വില്‍പ്പനക്കായി കൊണ്ടുവന്ന ഹാഷിഷുമായി പിടിയില്‍.200 ഗ്രാം ഡ്രൈ ഹാഷിഷും, 20 ഗ്രാം കഞ്ചാവുമായി കരുളായി മില്ലുംപടി സ്വദേശി തൊണ്ടിപുറവന്‍ ഷാറൂഖി (27) നെയാണ് പൂക്കോട്ടുംപാടം പോലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ഷാറൂഖിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് കണ്ടെടുത്ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലാന ക്രീം എന്നറിയപ്പെടുന്ന ഹാഷിഷ് 500 രൂപയുടെ ചെറിയ പാക്കറ്റുകളാക്കിയാണ് പ്രതി വില്‍പ്പന നടത്തിയിരുന്നത്. സുഹൃത്തുക്കളുമൊത്ത് മണാലിയില്‍ റിസോര്‍ട്ട് നടത്തുന്ന പ്രതി അവിടെ നിന്നും കുറഞ്ഞ വിലക്ക് ഹാഷിഷ് ശേഖരിച്ച്‌ നാട്ടില്‍ വില്‍പ്പന നടത്തി ആഢംഭര ജീവിതം നടത്തി വരികയായിരുന്നു. കഞ്ചാവ് ഉപയോഗിച്ചതിന് ഷാറൂഖിനെതിരെ പൂക്കോട്ടുംപാടം, എടക്കര, നടക്കാവ് തുടങ്ങിയ സ്റ്റേഷനുകളില്‍ കേസുണ്ട്. പ്രതിയെ നിലമ്ബൂര്‍ കോടതിയില്‍ ഹാജരാക്കും.

എസ്.ഐ പി.വി അനുശ്രീ, എ.എസ്.ഐ എ ജാഫര്‍, സിപിഒ ഉമ്മര്‍ ഫാറൂഖ്, ഡാന്‍സാഫ് അംഗങ്ങളായ സുനില്‍ മമ്ബാട്, അഭിലാഷ് കൈപ്പിനി, കെ.ടി.ആശിഫ് അലി, ടി.നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക