‘നാൻസി റാണി’ എന്ന സിനിമയുടെ പ്രമോഷന് നടി അഹാന കൃഷ്ണ പങ്കെടുക്കാത്തത് വിവാദമായിരുന്നു. ഇതിനെതിരെ അന്തരിച്ച സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന രംഗത്തെത്തിയിരുന്നു.തന്റെ ഭർത്താവും അഹാനയും തമ്മില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായെന്നും അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും മാനുഷിക പരിഗണന വച്ച് വരേണ്ടതായിരുന്നുവെന്നും നൈന പ്രസ് മീറ്റില്‍ പറഞ്ഞു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട കുറിപ്പില്‍ ഈ പ്രശ്നങ്ങളില്‍ പ്രതികരിക്കുകയാണ് അഹാന കൃഷ്ണ. താനും ചിത്രത്തിന്‍റെ സംവിധായകനും ഭാര്യയും തമ്മില്‍ നിലനില്‍ക്കുന്നത് ചെറിയ പ്രശ്നങ്ങള്‍ അല്ലെന്നാണ് അഹാന പറയുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണ സമയത്ത് തീര്‍ത്തും അണ്‍പ്രൊഫഷണലായി പെരുമാറിയ സംവിധായകന്‍ മനു, ചിത്രത്തിന്‍റെ മറ്റൊരാളെക്കൊണ്ട് തന്നെ അറിയിക്കാതെ തന്‍റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യിപ്പിച്ചെന്നും പറഞ്ഞു.
താന്‍ ഡ്രഗ് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞു നടന്നുവെന്നും,അതിന് തെളിവുണ്ടെന്നും കുറിപ്പില്‍ അഹാന പറയുന്നു.ഞാന്‍ അഭിനയിച്ച ചിത്രം എത്ര മോശം ആണെങ്കിലും അതിന്റെ പ്രൊമോഷൻ ഞാൻ ചെയ്യുമായിരുന്നു. എന്റെ കടമയായതുകൊണ്ടാണ് അത്. പക്ഷേ, ഇവിടെ സംഭവിച്ചത് അതിനപ്പുറമാണ്. സിനിമയുടെ സംവിധായകനും ഭാര്യയും എന്റെയും കുടുംബത്തിന്റെയും മേല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് നുണ പ്രചരിപ്പിച്ചു. ഇത് അവരുടെ തെറ്റുകള്‍ മറയ്ക്കാനായിരുന്നു!
അഹാനയും മനുവിനും ഇടയില്‍ ‘ചില’ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ, എനിക്കറിയില്ല. 3 വർഷമായി, അഹാന മാപ്പ് പറഞ്ഞ് പ്രൊമോഷനില്‍ പങ്കെടുക്കാമായിരുന്നു എന്നാണ് സംവിധായകന്‍റെ ഭാര്യ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.
ഇത് “ചില” പ്രശ്നമല്ല, ഞാൻ നിങ്ങള്‍ രണ്ടുപേരുടെയും നേരെ കേസ് നല്‍കേണ്ടിവന്ന ഗുരുതരമായ പ്രശ്നമാണ്. പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് അറിയില്ലെന്ന് നടിക്കരുത്. നിങ്ങള്‍ അതില്‍ പങ്കാളിയാണ്. 3 വർഷം കഴിഞ്ഞതിനാല്‍ ഞാൻ മറന്നുകളയണമെന്ന് നിങ്ങള്‍ക്ക് വിചാരിക്കുന്നുവെങ്കില്‍, എനിക്കാവില്ല.







