ഉത്തര്‍പ്രദേശിലെ ഖുഷിനഗര്‍ ജില്ലയിലെ കട്ടയിലെ മദ്‌നി പള്ളി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച്‌ പൊളിച്ചു. പള്ളി പൊളിക്കരുതെന്ന ഹൈക്കോടതിയുടെ സ്‌റ്റേയുടെ കാലാവധി തീര്‍ന്ന ഉടനെയാണ് അഞ്ച് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച്‌ പള്ളി പൊളിച്ചത്.

സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് പള്ളി നിര്‍മിച്ചതെന്ന് ആരോപിച്ച്‌ ഹിന്ദുത്വര്‍ നല്‍കിയ പരാതിയിലാണ് സ്റ്റേ . സ്റ്റേ നീട്ടി കിട്ടാനുള്ള അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് നടപടിയെന്ന് പള്ളിക്കമ്മിറ്റി അറിയിച്ചു. പോലിസിന് പുറമെ അതിര്‍ത്തിരക്ഷാ സേനയെയും പ്രദേശത്ത് വിന്യസിച്ചിരുന്നതായി ഡിഎസ്പി കുന്ദന്‍ സിംഗ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2024 ഡിസംബര്‍ 18നാണ് പള്ളിക്കെതിരേ ഹിന്ദുത്വര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പതിനഞ്ച് വര്‍ഷം മുമ്ബ് വാങ്ങിയ 0.32 ഏക്കര്‍ ഭൂമിയാണ് പള്ളി നിര്‍മിച്ചതെന്ന് പള്ളിക്കമ്മിറ്റിയും അറിയിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മതവിദ്യഭ്യാസ മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള സ്ഥാപനമാണിത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക