മുംബൈ: 17 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് കേസെടുത്ത 31 കാരനെ പ്രത്യേക പോക്‌സോ കോടതി വെറുതെവിട്ടു. വിവാഹ വാഗ്ദാനം നൽകി പ്രതി താനുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നതായി പെൺകുട്ടി മൊഴി നൽകിയിരുന്നു.2020 മെയ് 04 ന് അയാൾ തന്നെ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോയി, അവിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും അതിനുശേഷം പലതവണ ആ പ്രവൃത്തി ആവർത്തിച്ചുവെന്നും പെൺകുട്ടി ആരോപിച്ചു.
എന്നാൽ 2020 സെപ്റ്റംബറിൽ, പെൺകുട്ടി ലഖ്‌നൗവിലെ മുത്തശ്ശൻ്റെയും മുത്തശ്ശിയുടെയും വീട്ടിലായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.പെൺകുട്ടി മയക്കു മരുന്നിന് അടിമ ആയിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ മുനീറ പാലൻപുർവാല വാദിച്ചു.പെൺകുട്ടിയുടെ സാക്ഷ്യപത്രം അതിശയോക്തിപരവും വിശ്വാസയോഗ്യമല്ലാത്തതുമാണെന്ന് പ്രത്യേക കോടതി കണ്ടെത്തി. പ്രതിയ്‌ക്കെതിരെയും ഭാര്യയ്‌ക്കെതിരെയും ഇരകൾ ഉന്നയിച്ച ആരോപണങ്ങൾ പോലീസ് മൊഴിയിൽ കാണുന്നില്ല,” കോടതി നിരീക്ഷിച്ചു.
ആരോപണവിധേയമായ കുറ്റകൃത്യം നടന്ന കാലത്ത് ലോക്ക്ഡൗണും പൊതു സഞ്ചാരം നിയന്ത്രിച്ചും ഹോട്ടലുകളും ലോഡ്ജുകളും അടച്ചിട്ടിരുന്നതായും ജഡ്ജി പറഞ്ഞു.അതുകൊണ്ട് തന്നെ ലോഡ്ജിൽ വെച്ച് പ്രതി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടുവെന്ന പെൺകുട്ടിയുടെ കഥയ്ക്ക് തെളിവില്ലെന്നും ജഡ്ജി കൂട്ടിച്ചേർത്തു.ബന്ധങ്ങൾ ബലപ്രയോഗത്തിലൂടെയോ അല്ലെങ്കിൽ മയക്കുന്ന പദാർത്ഥം നൽകിയോ ആയിരുന്നുവെന്ന് കാണിക്കാൻ ഫോറൻസിക് റിപ്പോർട്ടുകൾ പോലും ഇല്ല. ഇരയുടെ തെളിവുകളിൽ പൊരുത്തക്കേടുണ്ടെന്നും അത് ആത്മവിശ്വാസം നൽകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.












