വയനാട് കള്ളാടിയിലെ തുരങ്കപാതയില്‍ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിന്റെ എല്ലാ ഉത്തരവാദിത്തവും കൊങ്കണ്‍ റെയില്‍വെയ്ക്ക് ആണെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ.മേഖലയില്‍ മണ്ണ് കൂട്ടുയിട്ടത് മാറ്റണം എന്ന് രണ്ട് തവണ കർശന നിർദേശം നല്‍കിയിരുന്നു. എന്നാല്‍, കരാറുകാർ അത് അവഗണിച്ചു. പി‌ഡബ്ലിയുഡിയെ നോക്കുകുത്തിയാക്കി ആണ് കരാറുകാർ പ്രവർത്തിച്ചത് എന്നും മന്ത്രി കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച യോഗത്തിന്റെ മിനിറ്റ്സും പുറത്തുവിട്ടിട്ടുണ്ട്.

ജോലി നേരത്തെ നിർത്തി ആളെ മാറ്റിയതിനാല്‍ എഞ്ചിനിയർമാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. എല്ലാ അനുമതിയും നല്‍കിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ്. പിഡബ്ലിയുഡി ഇതിന്റെ ഭാഗമേ അല്ല. അതിനാല്‍ വകുപ്പിനെ കുറ്റം പറഞ്ഞതുകൊണ്ട് കാര്യമില്ല എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജോലി നിർത്തി വയ്പ്പിച്ചത് നിർണായമായെന്ന് പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അതീല അബ്ദുല്ല പറഞ്ഞു. പലതവണ യോഗം ചേർന്നു വേണ്ട നിർദേശങ്ങള്‍ നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് കാരണം മഴക്കാലത്ത് സോയില്‍ പൈപ്പിങ് , സ്ലോപ്പ് സ്റ്റെബിലിറ്റ് പ്രതിഭാസമോ കാരണം ഒരു അപകടം ഉണ്ടാകാനുള്ള സാധ്യത തടയാൻ വേണ്ട മുൻകരുതലെടുക്കണമെന്ന് ജൂണ്‍ 25 നു ചേർന്ന അവലോകന യോഗത്തില്‍ നിർദേശം നല്‍കിയിരുന്നതായി മന്ത്രി ടി. സിദ്ധിഖും പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക