പുതുതായി പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും ‘സഞ്ചാർ സാഥി’ (Sanchar Saathi) ആപ്പ് മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഈ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര നീക്കം.സ്മാർട്ട്‌ഫോണുകളില്‍ ‘സഞ്ചാർ സാഥി’ ആപ്പ് ഇൻബില്‍റ്റ് ആയി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രാലയം ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ നീക്കം പൗരൻമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വിമർശനം പ്രതിപക്ഷ പാർട്ടികള്‍ ശക്തമാക്കിയിരുന്നു. ആപ്പിള്‍ പോലുള്ള പ്രമുഖ മൊബൈല്‍ കമ്ബനികള്‍ ഈ നിർദ്ദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത്തരം ഉത്തരവുകള്‍ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റമായ iOS-ൻ്റെ സുരക്ഷാ പ്രോട്ടോക്കോളുകളെയും ആഗോള സ്വകാര്യതാ മാനദണ്ഡങ്ങളെയും ലംഘിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി.ആപ്പ് മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യേണ്ടെന്ന് മൊബൈല്‍ നിർമ്മാതാക്കള്‍ക്ക് നിർദ്ദേശം നല്‍കിയതായും കേന്ദ്രം നല്‍കിയ ഔദ്യോഗിക കുറിപ്പില്‍ പറന്നു. സഞ്ചാർ സാഥി ആപ്പിന് പൊതുജനങ്ങളില്‍ നിന്ന് വലിയ സ്വീകാര്യത ലഭിച്ചതിനാലാണ് ഈ തീരുമാനം.

നേരത്തെ, വ്യാപക പ്രതിഷേധങ്ങള്‍ക്കിടെ, ഈ ആപ്പ് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം ഉപയോക്താക്കള്‍ക്കുണ്ടെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയില്‍ വിശദീകരിച്ചിരുന്നു. രാജ്യത്ത് ഓണ്‍ലൈൻ തട്ടിപ്പുകള്‍ തടയാനും കളഞ്ഞുപോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനും വേണ്ടിയാണ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ‘സഞ്ചാർ സാഥി’ ആപ്പ് പുറത്തിറക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക