ഇരുപത്താറുകാൻ തന്നെക്കാള്‍ പ്രായമുള്ള ഭാര്യയെ ഷോക്കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ കോടതി തെളിവെടുപ്പ് ആരംഭിച്ചു.കാരക്കോണം ത്രേസ്യാപുരം ശാഖാ നിവാസില്‍ ഫിലോമിനയുടെ മകള്‍ ശാഖ കുമാരി (51 )യുടെ കൊലപാതകത്തിലാണ് കോടതി നടപടി. ഇന്നലെയാണ് നെയ്യാറ്റിൻകര അഡിഷണല്‍ ജില്ല കോടതി തെളിവെടുപ്പ് ആരംഭിച്ചത്.

കേസിലെ പ്രതിയായ അരുണിന്റെ വസ്ത്രങ്ങളും ശാഖകുമാരി ധരിച്ചിരുന്ന വസ്ത്രങ്ങളും കോടതിയില്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞു.കൊലപാതകം ചെയ്യാൻ ഉപയോഗിച്ച ഇലക്‌ട്രിക് വയറുകളും സാക്ഷികള്‍ തിരിച്ചറിഞ്ഞു.അതേസമയം, ജില്ല ജഡ്ജി എ. എം. ബഷീർ മുമ്ബാകെയാണ് ശാഖകുമാരിയുടെ കേസ് വിചാരണ നടക്കുന്നത്. ഷാരോണ്‍ വധക്കേസിലും കോവളം ശാന്തകുമാരി വധക്കേസിലും പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത് ജില്ല ജഡ്ജി എ. എം. ബഷീറായിരുന്നു.2020 ഡിസംബർ 25നാണ് ശാഖ കുമാരിയെ ഭർത്താവ് അരുണ്‍ വൈദ്യുതിഷോക്കേല്‍പ്പിച്ച്‌ കൊലപ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രായത്തില്‍ കുറവായിരുന്ന ബാലരാമപുരം സ്വദേശി അരുണ്‍ ശാഖ കുമാരിയെ കൊലപ്പെടുത്തി സ്വത്ത് തട്ടിയെടുക്കാൻ നടത്തിയ ശ്രമമാണ് പൊളിഞ്ഞത്. ശാഖ കുമാരിക്ക് ഷോക്കേറ്റു എന്നു പറഞ്ഞാണ് കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാല്‍, ശാഖകുമാരിയുടെ മരണം നടന്ന് ഏറെ സമയം കഴിഞ്ഞിരുന്നുവെന്ന് ആശുപത്രി അധികൃതർ വെള്ളറട പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് അരുണിനെ അന്നുതന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

പബ്‌ളിക് പ്രോസിക്യൂട്ടർ എ. അജികുമാറാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരാകുന്നത്.2020 ഒക്ടോബറിലാണ് ശാഖ കുമാരിയെ അരുണ്‍ വിവാഹം കഴിച്ചത് . ഒരു കുഞ്ഞു വേണമെന്നാവശ്യപ്പെട്ട് ഭാര്യ വഴക്കുണ്ടാക്കിയതിനെത്തുടർന്ന് ഷോക്കടിപ്പിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഡിസംബർ 26നാണ് കൊലപാതകം നടന്നത്.

നെയ്യാറ്റിൻകരയില്‍ ബ്യുട്ടി പാർലർ നടത്തി വരികയായിരുന്ന ശാഖ നേരത്തെ ഇവർ ഒറ്റയ്ക്ക് ആയിരുന്നു താമസം. പിന്നീടാണ് നെയ്യാറ്റിൻകര സ്വദേശി അരുണുമായി ഇവർ സൗഹൃദത്തില്‍ ആകുന്നത്. പ്രായം കുറവുള്ള അരുണും മധ്യവയസ്കയായ ശാഖയും തമ്മിലുള്ള വിവാഹത്തിന്റെ ഫോട്ടോ പുറത്ത് വന്നത് ഇരുവർക്കും ഇടയില്‍ പ്രശ്നങ്ങള്‍ സൃഷിച്ചിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും മൊഴി നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക