മുംബൈ:മഹാരാഷ്ട്രയിലെ പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബർ അഞ്ചിന് ഉച്ചയ്ക്ക് ആസാദ് മൈതാനിയിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ബി.ജെ.പിയുടെ നിയമസഭാ കക്ഷിയുടെ നിർണായക യോഗം ഡിസംബർ നാലിന് ചേരുമെന്നും അന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. അതിനിടെ,പുതിയ സർക്കാരിൽ പാർട്ടിക്ക് ആഭ്യന്തര വകുപ്പ് നൽകണമെന്ന് ശിവസേന നേതാവ് സഞ്ജയ് ഷിർസാത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നവംബർ 29ന് ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഷിൻഡെ സത്താറയിലെ സ്വന്തം ഗ്രാമത്തിലേക്ക് ആണ് പോയത്. നേതൃത്വപരമായ തീരുമാനത്തിന് അന്തിമരൂപം നൽകാൻ ബി.ജെ.പി ഒരുങ്ങുമ്പോൾ, പ്രധാന മന്ത്രിമാരുടെ വകുപ്പുകളുടെ വിഭജനം ചർച്ചയുടെ ഒരു കേന്ദ്രമായി തുടരുന്നു.
സത്യപ്രതിജ്ഞാ തീയതി സ്ഥിരീകരിച്ചതോടെ, എല്ലാ കണ്ണുകളും ഡിസംബർ 4 ന് നടക്കുന്ന യോഗത്തിലാണ്, ഇത് പുതിയ സർക്കാരിൻ്റെ ഘടനയ്ക്കും നേതൃത്വപരമായ ചലനാത്മകതയ്ക്കും വേദിയൊരുക്കും. സംസ്ഥാനത്ത് ബിജെപിയുടെ പ്രമുഖ നേതാവ് ദേവേന്ദ്ര ഫഡ്ണാവിസ് മുഖ്യമന്ത്രിയാകും എന്നാണോ പൊതുവേ വിലയിരുത്തപ്പെടുന്നത്.

















