ജോർഹട്ട് വ്യോമതാവളത്തില്‍ നടന്ന എഎൻ-32 വിമാനാപകടത്തില്‍ അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായി ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) സ്ഥിരീകരിച്ചു.സഹപൈലറ്റ് രക്ഷപ്പെട്ടു, അദ്ദേഹത്തിന് ചികിത്സ നല്‍കിവരികയാണ്,” പ്രസ്താവനയില്‍ പറയുന്നു.
അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 10 മണിയോടെ പതിവ് പറക്കലിലായിരുന്നപ്പോഴാണ് വിമാനം തകർന്നത്. ക്രാഷ് സൈറ്റ് മാനേജ്‌മെന്റ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്നും പ്രാഥമിക അന്വേഷണം നടത്തിവരികയാണെന്നും വ്യോമസേന അറിയിച്ചു. പ്രാഥമിക ഫലങ്ങള്‍ വരുന്നതുവരെ ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ജനങ്ങള്‍ക്ക് നിർദ്ദേശം നല്‍കി.
സ്ക്വാഡ്രണ്‍ ലീഡർ പ്രശാന്ത് സിംഗ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ശുഭം കുമാർ, സർജന്റ് ജിതേന്ദ്ര ശർമ്മ, അഗ്നിവീർവായു ഖേമരം കുമാവത്, ഡാനിഷ് ആലം എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. ദുഃഖഭരിതരായ കുടുംബങ്ങള്‍ക്ക് ഇന്ത്യൻ വ്യോമസേന അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ദുഃഖത്തിന്റെ ഈ വേളയില്‍ അവരോടൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്യുന്നുവെന്ന് വ്യോമസേന പറഞ്ഞു.





