മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ചൊവ്വാഴ്ച രണ്ട് ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകൾ കണ്ടെത്തി, ഇരുവരും കുട്ടികളാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.13ഉം 7ഉം വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്.
സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, രണ്ട് ദിവസത്തെ തുടർച്ചയായ പനിക്ക് ശേഷം ഒരു സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് കണ്ടെത്തിയത്.ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.എന്നിരുന്നാലും സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജർ (എസ്ഒപി) തയ്യാറാക്കുന്നതിനും ഭാവി നടപടി തീരുമാനിക്കുന്നതിനുമായി സംസ്ഥാന സർക്കാർ ജെജെ ഹോസ്പിറ്റൽ ഡീൻ ഡോ.പല്ലവി സാപ്ലിൻ്റെ നേതൃത്വത്തിൽ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു.
ഈ രണ്ട് പെൺകുട്ടികൾക്കും ചുമയും പനിയും ഉണ്ടായിരുന്നു, അവരുടെ സാമ്പിളുകൾ അല്പം വ്യത്യസ്തമായതിനാൽ എൻഐവിയിലേക്ക് അയച്ചിട്ടുണ്ട്. രണ്ട് കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ല,”ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. മാതാപിതാക്കൾ ആശങ്കപ്പെടേണ്ടതില്ല, ഈ വൈറസ് കൊറോണ പോലെയല്ല.,” നാഗ്പൂരിലെ ഗവൺമെൻ്റ് മെഡിക്കൽ ആൻഡ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ അവിനാഷ് ഗവാൻഡെ പറഞ്ഞു.
എന്നാൽ കുട്ടികൾ മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി പ്രകാശ് അബിത്കർ എച്ച്എംപിവി വൈറസുമായി ബന്ധപ്പെട്ട് വകുപ്പിൻ്റെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപാവ് ജാദവും യോഗത്തിൽ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.








