ജനനനിരക്ക് ഉയർത്താൻ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാന്‍ റഷ്യ. രാജ്യത്തെ ജനനനിരക്കില്‍ കാര്യമായ കുറവ് ആശങ്കാജനകമാണെന്നും അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയർത്താൻ സഹായകമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സെക്സ് മന്ത്രാലയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്‌ഷൻ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണെന്ന് മിറർ റിപ്പോർട്ട് ചെയ്തു.
ജോലിക്കിടയിലെ വിശ്രമവേളകളില്‍ പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടണമെന്ന ആഹ്വാനം പുട്ടിൻ നേരത്തേ നടത്തിയിരുന്നു. റഷ്യയിലെ ജനനനിരക്കില്‍ കാര്യമായ കുറവാണ് ഉണ്ടാകുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു ആഹ്വാനം. ചായ, ഉച്ചഭക്ഷണ ഇടവേളകളില്‍ പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വർധിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാമെന്ന് പ്രാദേശിക ആരോഗ്യമന്ത്രി യെവ്ഗനി ഷെസ്തോപാലോവ് പറഞ്ഞു.
പ്രധാന നിർദേശങ്ങള്‍:
- രാത്രി 10 മുതല്‍ പുലർച്ചെ 2 വരെ ലൈറ്റുകള്‍ അണച്ചും ഇന്റർനെറ്റ് വിച്ഛേദിച്ചും പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വർധിപ്പിക്കണമെന്നാണ് നിർദേശങ്ങളിലൊന്ന്.
- കുട്ടികളെ വളർത്തുകയും വീട്ടുജോലികള്‍ ചെയ്യുകയും ചെയ്യുന്ന വീട്ടിലിരിക്കുന്ന സ്ത്രീകള്‍ക്ക് ശമ്ബളം നല്‍കുന്നതും നിർദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഇത് അവരുടെ പെൻഷൻ കണക്കുകളില്‍ ഉള്‍പ്പെടുത്താം.
- പങ്കാളികളുടെ ആദ്യ ഡേറ്റിന് (ആദ്യമായി ഒരുമിച്ചു പുറത്തുപോകുന്നത്) സാമ്ബത്തിക സഹായമായി 5000 റൂബിള്‍ (4395 രൂപ) ധനസഹായം നല്‍കുക.
- വിവാഹദിനം രാത്രി ഹോട്ടലില്‍ ചെലവഴിക്കുന്നതിന് സർക്കാർ സഹായമായി 26,300 റൂബിള്‍ (23,122 രൂപ) നല്‍കുക തുടങ്ങിയവയും പരിഗണിക്കുന്നുണ്ട്.
- പ്രാദേശിക തലത്തില്‍ ഓരോ പ്രവിശ്യയും സ്വന്തമായി പ്രത്യേക പാക്കേജോ സാമ്ബത്തിക സഹായങ്ങളോ നല്‍കാനും പദ്ധതികളുണ്ട്. ഖബാറോവ്‌സ്കില്‍ 18നും 23നും ഇടയില്‍ പ്രായമുള്ള വിദ്യാർത്ഥിനികള്‍ക്കു കുട്ടികള്‍ ഉണ്ടായാല്‍ 900 യൂറോ (97,282 രൂപ) ലഭിക്കും.ചെല്യാബിൻസ്കില്‍ ആദ്യ കുട്ടിയുണ്ടാകുമ്ബോള്‍ ലഭിക്കുക 8500 യൂറോയാണ് (9,18,782 രൂപ).
ജനനനിരക്ക് വർധിപ്പിക്കുന്നതിനായി സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഇപ്പോള്‍ത്തന്നെ അന്വേഷണം തുടങ്ങിയതായാണു വിവരം. ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ചോദ്യാവലി പൊതുമേഖലയിലെ വനിതാജീവനക്കാർക്കു നല്‍കിയിരുന്നു. ഇതിനു മറുപടി നല്‍കാതിരുന്നവർക്ക് ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടിവന്നിരുന്നു. അവിടെ ചോദ്യാവലിയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടിയിരുന്നു. സർക്കാർ സൗജന്യമായി ഏർപ്പെടുത്തിയ പ്രത്യുല്‍പാദനശേഷീ പരിശോധനാ സൗകര്യം ഇതുവരെ 20,000ല്‍ പരം സ്ത്രീകള്‍ ഉപയോഗിച്ചെന്നും റിപ്പോർട്ടില്‍ പറയുന്നു.







