ഐ ഫോണിന്‍റെ പുതിയ സീരിസ് വിപണിയിലെത്തിയാല്‍ അത് വാങ്ങാന്‍ ഷോറൂമിന് മുന്നില്‍ പുലര്‍ച്ചെ മുതല്‍ ക്യൂ നില്‍ക്കുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്.ഡല്‍ഹിയിലും മുംബൈയിലുമെല്ലാം ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ തിക്കും തിരക്കും എന്തിനേറെ ലാത്തിച്ചാര്‍ജും വരെ നടന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കർണാടകയില്‍ നിന്നുള്ള ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കർണാടക സില്‍ക്ക് ഇൻഡസ്ട്രീസ് കോർപ്പറേഷൻ (കെഎസ്‌ഐസി) ഷോറൂമിന് മുന്നില്‍ പുലര്‍ച്ചെ നാലുമണിമുതല്‍ സ്ത്രീകള്‍ ക്യൂ നില്‍ക്കുന്ന വിഡിയോയായിരുന്നു അത്.അതി രാവിലെ ആയിരുന്നിട്ടും, 23,000 രൂപ മുതല്‍ 2.5 ലക്ഷം രൂപ വരെ വിലയുള്ള സാരികള്‍ സ്വന്തമാക്കാൻ സ്ത്രീകള്‍ മണിക്കൂറുകളോളം ക്ഷമയോടെ കാത്തിരിക്കുന്ന ആ വിഡിയോക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ നാലുമണി മുതല്‍ അത്രയും അച്ചടക്കത്തോടെ,യാതൊരു തിക്കും തിരക്കും കൂട്ടാതെ സ്ത്രീകള്‍ ക്യൂ നിന്ന് വാങ്ങാന്‍ മാത്രം എന്താണ് ആ സാരിക്ക് പ്രത്യേകത..?

ആഗോള പ്രശസ്തമായ മൈസൂര്‍ സാരിഭൗമസൂചികാ പദവിയുള്ള ജ്യോഗ്രഫിക്കല്‍ ഇൻഡിഗേഷൻ ടാഗ് മൈസൂർ സാരി ആഗോള പ്രശസ്തമാണ്.ഏറെ ഡിമാൻഡ് ഉണ്ടെങ്കിലും വിപണിയില്‍ ഇറങ്ങുന്നത് വളരെ കുറവാണ്. അതുകൊണ്ട് തന്നെ ടോക്കണ്‍ നല്‍കിയാണ് സാരി വില്‍പ്പന.അതും ഒരാള്‍ക്ക് ഒരെണ്ണം മാത്രമാണ് വാങ്ങാനായി കഴിയുക.ശുദ്ധമായ മള്‍ബറി പട്ടുനൂലില്‍ നിന്നാണ് ഈ സാരി നിർമ്മിക്കുന്നത്. ബോർഡറിലും മുന്താണിയിലും ഉപയോഗിക്കുന്നത് യഥാര്‍ഥ സ്വര്‍ണം,വെള്ളി നൂലുകള്‍ ഉപയോഗിച്ചാണ്. വർഷങ്ങളോളം ഉപയോഗിച്ചാലും ഇവയുടെ തിളക്കവും മൃദുത്വവും നഷ്ടപ്പെടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ‌എസ്‌ഐ‌സി പരിശീലനം ലഭിച്ച നെയ്ത്തുകാരുടെയും കരകൗശല വിദഗ്ധരുടെയും എണ്ണം കുറവായതാണ് സാരിയുടെ ഉത്പാദനം കുറയാന്‍ കാരണമെന്നാണ് പറയുന്നത്. പുതിയ തൊഴിലാളികളെ പരിശീലിപ്പിക്കാന്‍ ഏകദേശം ആറ് മുതല്‍ ഏഴ് മാസം വരെ എടുക്കും.ഇത് സാരിയുടെ ഡിമാന്‍റ് കൂട്ടുകയും ചെയ്യുന്നു. സാരി വാങ്ങാനായി എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനാണ് കെ‌എസ്‌ഐ‌സി കർശനമായ നിയമങ്ങള്‍ നടപ്പിലാക്കിയത്.ടോക്കണ്‍ ലഭിക്കുന്നവർക്ക് മാത്രമേ ഷോറൂമില്‍ പ്രവേശനം അനുവദിക്കൂ. കൂടാതെ, ഓരോ ഉപഭോക്താവിനും ഒരു സാരി മാത്രമേ വാങ്ങാൻ കഴിയൂ,വിവാഹ സീസണിലും വരലക്ഷ്മി പൂജ, ഗൗരി ഗണേശ, ദീപാവലി തുടങ്ങിയ ഉത്സവ കാലങ്ങളിലും സീസണല്‍ ഡിമാൻഡ് ഉയരും.

പലപ്പോഴും ഷോറൂമുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സാരികള്‍ വിറ്റു തീരുകയും ചെയ്യും.സാരികള്‍ക്കായി ആളുകള്‍ വരിനില്‍ക്കുന്ന വീഡിയോ വൈറലാകുന്നത് ഇതാദ്യമല്ല; മുമ്പും സമാനമായ വീഡിയോകള്‍ വൈറലായിട്ടുണ്ട്. ‘കർണാടക സോവിയറ്റ് (ക്ഷമിക്കണം സില്‍ക്ക്) ഇൻഡസ്ട്രീസ് കോർപ്പറേഷൻ ഷോറൂമിന് പുറത്ത് പുലർച്ചെ 4.00 മുതല്‍ സ്ത്രീകള്‍ 23,000 രൂപ മുതല്‍ 250,000 രൂപ വരെ വിലയുള്ള സില്‍ക്ക് സാരികള്‍ വാങ്ങാൻ ക്യൂ നില്‍ക്കുന്നു. ഒരു ഉപഭോക്താവിന് ഒരു സാരി മാത്രം മതി, ക്യൂവില്‍ നില്‍ക്കാൻ നിങ്ങള്‍ക്ക് ടോക്കണ്‍ ആവശ്യമാണ്.” എന്ന അടിക്കുറിപ്പോടെയാണ് കഴിഞ്ഞ ദിവസം വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക