വഖഫ് ഭേദഗതി ബില്ലിനെ പൊതുവില്‍ എതിർക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷൻ ജോസ് കെ. മാണി. ബില്ലിനെ മുഴുവനായി വിലയിരുത്തുമ്ബോള്‍ ജനാധിപത്യവിരുദ്ധമായ കാര്യങ്ങളുണ്ട്. ബില്‍ മുനമ്ബം പ്രശ്നം പരിഹരിക്കുന്ന സാഹചര്യമൊരുക്കുമെങ്കില്‍ അതിനെ സ്വാഗതംചെയ്യുന്നുവെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും മുമ്ബാണ് ജോസ് കെ. മാണി നിലപാട് വ്യക്തമാക്കിയത്. ‘ബില്ലിനെ പൊതുവായി നോക്കുമ്ബോള്‍ ജനാധിപത്യവിരുദ്ധമായ കാര്യങ്ങളുണ്ട്. അതിനെ എതിർക്കും. മുനമ്ബത്ത് പ്രശ്നപരിഹാരത്തിന് സാഹചര്യമൊരുക്കുന്നു എന്നത് പ്രധാനമാണ്. വഖഫ് ബോർഡിലും കൗണ്‍സിലിലും അമുസ്ലിങ്ങളെ കൊണ്ടുനിറയ്ക്കുന്നു എന്നത് ഭരണഘടനാവിരുദ്ധമാണ്, ന്യൂനപക്ഷ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണ്. അതിനെ എതിർക്കും’, ജോസ് കെ. മാണി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വഖഫ് ബോർഡുമായി ബന്ധപ്പെട്ട കേസുകള്‍ ട്രിബ്യൂണലില്‍നിന്ന് കോടതിയിലേക്ക് മാറുന്നത് ഗുണകരമാണെന്നാണ് കേരള കോണ്‍ഗ്രസ് (എം) ന്റെ വിലയിരുത്തല്‍. മുനമ്ബം പ്രശ്നം പരിഹരിക്കാൻ അത് സഹായിക്കുമെങ്കില്‍ സ്വാഗതാർഹമാണെന്നും ജോസ് കെ. മാണി വ്യക്തമാക്കുന്നു. ബില്ലിനെ പൂര്‍ണമായും തള്ളാത്ത നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ സഭകളുടെ നിലപാടും കൂടി കണക്കിലെടുത്താണ് ജോസ് കെ മാണിയുടെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക