ദോഹ: അന്താരാഷ്ട്ര ഫുട്ബാളില്‍ സജീവമായ താരങ്ങളുടെ പട്ടികയില്‍ അര്‍ജന്‍റീന നായകന്‍ ലയണല്‍ മെസ്സിയെ പിന്നിലാക്കി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. ബംഗ്ലാദേശിനെതിരെ ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തില്‍ നേടിയ ഇരട്ട ഗോളുകളാണ് സാക്ഷാല്‍ ലയണല്‍ മെസ്സിയെ പിന്നിലാക്കാന്‍ ഛേത്രിയെ സഹായിച്ചത്. പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് (103) പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

74 ഗോളുകളുമായി ഛേത്രി രണ്ടാമത് 73 ഗോളുകളുമായി യു.എ.ഇയുടെ അലി മബ്കൂത്താണ് മൂന്നാമത്. 72 അന്താരാഷ്ട്ര ഗോളുകളുമായി മെസ്സി നാലാമതാണ്. കഴിഞ്ഞ വ്യാഴാഴ്ച ചിലെക്കെതിരെയായിരുന്നു മെസ്സിയുടെ 72ാം ഗോള്‍. കഴിഞ്ഞ ആഴ്ച മലേഷ്യക്കെതിരെ നടന്ന മത്സരത്തിലാണ് അലി തന്‍റെ ഗോള്‍ സമ്ബാദ്യം ഉയര്‍ത്തിയത്. തിങ്കളാഴ്ച ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ 79ാം മിനിറ്റിലും ഇഞ്ച്വറി സമയത്തുമായിരുന്നു ഛേത്രിയുടെ തകര്‍പ്പന്‍ ഗോളുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോകത്തിലെ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോള്‍വേട്ടക്കാരുടെ ആദ്യ 10 പേരുടെ പട്ടികയില്‍ ഇടം നേടാന്‍ ഛേത്രിക്ക് ഇനി ഒരു ഗോള്‍ കൂടി മതി. 75 ഗോളുകള്‍ വീതമുള്ള ഹംഗറിയുടെ സാന്‍ഡോര്‍ കോസിസ്, ജപ്പാന്‍റെ കുനിഷിഗെ കമമോട്ടോ, കുവൈത്തിന്‍റെ ബഷര്‍ അബ്ദുല്ല എന്നിവര്‍ക്ക് തൊട്ടുപിന്നിലാണ് 36 കാരന്‍റെ സ്ഥാനം. 109 ഗോളുകളുള്ള ഇറാന്‍ ഇതിഹാസ താരം അലി ദായിയാണ് ഒന്നാം സ്ഥാനത്ത്. ഇനി വെറും നാല് ഗോളുകള്‍ കൂടി നേടിയാല്‍ ഛേത്രിക്ക് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ബ്രസീലിയന്‍ ഇതിഹാസം പെലെയെ മറികടക്കാനാകും.

ലോകകപ്പിന് യോഗ്യത നേടാനായില്ലെങ്കിലും ഇന്ത്യക്ക് അഭിമാനിക്കാവുന്ന വിജയമാണ് ഛേത്രിയും കുട്ടരും നല്‍കിയത്. 20 വര്‍ഷത്തിന് ശേഷമാണ് വിദേശ മണ്ണില്‍ ഇന്ത്യ ലോകകപ്പ് യോഗ്യത മത്സരം വിജയിച്ചത്. വിജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്‍റുമായി ഇന്ത്യ ഗ്രൂപ്പ് ‘ഇ’യില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ജൂണ്‍ 15ന് നടക്കുന്ന അടുത്ത മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ലോകകപ്പ് യോഗ്യത നഷ്ടമായ ഇന്ത്യ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പില്‍ ഇടം നേടാനുള്ള ശ്രമത്തിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക