മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസിയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ(എസ്‌എഫ്‌ഐഒ) അന്വേഷണത്തിന് സ്‌റ്റേയില്ല. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കെഎസ്‌ഐഡിസി നല്‍കിയ ഹർജി കോടതി 12 ലേക്ക് മാറ്റി. വിഷയത്തില്‍ എന്തെങ്കിലും ഒളിക്കാനുണ്ടോയെന്ന് കെഎസ്‌ഐഡിസിയോട് ഹൈക്കോടതി ചോദിച്ചു.

ഒന്നും ഇല്ലെന്ന് മറുപടി നല്‍കിയപ്പോള്‍ പിന്നെ എന്തിനാണ് ഭയക്കുന്നതെന്നായി കോടതിയുടെ ചോദ്യം.എസ്‌എഫ്‌ഐഒ ഉത്തരവ് തരാതെ പരിശോധന നടത്തുന്നതെന്ന കെഎസ്‌ഐഡിസിയുടെ ആരോപണത്തില്‍ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തോട് ഹൈക്കോടതി വിശദീകരണം തേടി. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഡിസിയില്‍ എസ്‌എഫ്‌ഐഒ സംഘം റെയ്ഡ് നടത്തിയിരുന്നു. വീണ വിജയന്റെ മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണക്ക് മാസപ്പടി നല്‍കിയെന്ന് ആരോപണമുയർന്ന സിഎംആർഎല്‍ കമ്ബനിയില്‍ കെ എസ് ഐ ഡിസിയ്ക്ക് 14 ശതമാനം ഓഹരിയുണ്ട്. ഇതാണ് അന്വേഷണം കെ എസ് ഐ ഡിസിയിലേക്ക് നീളാൻ കാരണം. കഴിഞ്ഞയാഴ്ച വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സിന് 1.72 കോടി രൂപ മാസപ്പടിയായി നല്‍കിയെന്ന പരാതിയില്‍ കേന്ദ്ര കമ്ബനികാര്യ മന്ത്രാലയം എസ് എഫ് ഐ ഒയിലെ ആറ് ഓഫീസര്‍മാരുടെ സംഘത്തെ നിയോഗിച്ചിരുന്നു. സി എം ആര്‍ എല്‍ ഉടമ ശശിധരന്‍ കര്‍ത്ത സംസ്ഥാന സര്‍ക്കാരില്‍നിന്ന് നിയമവിരുദ്ധമായി ധാതുമണല്‍ ഖനനം ചെയ്യല്‍ അനുമതി നേടാനായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് ചെയ്യാത്ത ജോലിക്ക് മാസാമാസം പ്രതിഫലം നല്‍കിയെന്നാണ് പരാതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക