കർണാടക ഒറ്റയ്ക്കും, ആന്ധ്ര സഖ്യ കക്ഷികൾക്കൊപ്പവും തൂത്തുവാരും; തമിഴ്നാട്ടിൽ ദ്രാവിഡ കക്ഷികൾക്കെതിരെ പൊരുതി സീറ്റുറപ്പിക്കും; തെലുങ്കാനയിൽ കെ സി ആറിന്റെ വോട്ട് ബാങ്കിലേക്ക് കടന്നു കയറി സാന്നിധ്യം ശക്തമാക്കും; കേരളത്തിൽ അക്കൗണ്ട് തുറക്കും: ദക്ഷിണേന്ത്യയിലും ബിജെപിക്ക് വൻ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ.
തെക്കേ ഇന്ത്യയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എക്ക് മുന്നേറ്റം പ്രവചിച്ച് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍. തമിഴ്നാട്ടില്‍ മൂന്ന് മുതല്‍ നാലുവരെ സീറ്റുകളാണ് ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. കർണാടകയില്‍ 23 മുതല്‍ 25 വരെ സീറ്റുകളും കേരളത്തില്‍ രണ്ടുമുതല്‍ മൂന്ന് വരെ സീറ്റുകളും ഇതേ ഏജൻസിയുടെ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
കേരളത്തില്‍ എൻ.ഡി.എ. ഒന്നുമുതല്‍ മൂന്നുസീറ്റുവരെ നേടാമെന്നാണ് എ.ബി.പി- സീ വോട്ടർ എക്സിറ്റ് പോള്‍ ഫലം. കർണാടകയില്‍ എൻ.ഡി.എ. 23 മുതല്‍ 25 വരേയും ആന്ധ്രയില്‍ 21 മുതല്‍ 25 വരേയും തെലങ്കാനയില്‍ ഏഴുമുതല്‍ ഒമ്ബതുവരേയും സീറ്റുകളുമാണ് മറ്റു പ്രവചനം.കർണാടകയില്‍ എൻ.ഡി.എയ്ക്ക് 20 തമിഴ്നാട്ടില്‍ നാല്, ആന്ധ്രപ്രദേശില്‍ 12, കേരളത്തില്‍ ഒന്ന് എന്നിങ്ങനെയാണ് ടി.വി 9 ഭാരത് വർഷ്- പോള്‍സ്ട്രാറ്റ് പ്രവചനം. കർണാടകയില്‍ 24, തെലങ്കാനയില്‍ 12, ആന്ധ്രയില്‍ 22, കേരളത്തില്‍ നാല്, തമിഴ്നാട്ടില്‍ പത്ത് എന്നിങ്ങനെയാണ് ടുഡെയ്സ് ചാണക്യയുടെ പ്രവചനം.
ആന്ധ്രാ പ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയുമായും പവൻ കല്യാണിന്റെ ജനസേവ പാർട്ടിയുമായും ചേർന്നാണ് ബി.ജെ.പി. മത്സരിക്കുന്നത്. കർണാടകയില്‍ ജെ.ഡി.എസുമായാണ് സഖ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണംനഷ്ടമായെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കില്ലെന്നാണ് എല്ലാ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്.