![](https://keralaspeaks.news/wp-content/uploads/2024/05/n6110971181716480924880384098c8a231f3eb72463f1738e056cd2c6f6ea1846e9050c93e6ffed95fe801.jpg)
കൊച്ചി:വായിക്കാൻ കഴിയാത്ത ലേബലുമായി വിപണിയിലുള്ള ജോണ്‍സണ്‍ & ജോണ്‍സന്റെ ബേബി ഷാപൂ 2011 ലെ ലീഗല്‍ മെട്രോളജി ചട്ടം ലംഘിച്ചതിനാല്‍ ഉപഭോകതാവിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഇതില്‍ 25,000 രൂപ ലീഗല്‍ എയ്ഡ് ഫണ്ടിലേക്കാണ് അടയ്‌ക്കേണ്ടത്. തെറ്റായ റിപ്പോർട്ട് നല്‍കിയ ലീഗല്‍ മെട്രോളജിയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് 15 ദിവസത്തില്‍ കുറയാത്ത പരിശീലനം നല്‍കണമെന്നും കോടതി നിർദ്ദേശിച്ചു.
എറണാകുളം ഇടപ്പള്ളി സ്വദേശി വേണുഗോപാലപിള്ള ജോണ്‍സണ്‍ & ജോണ്‍സണ്‍, റിലൈയൻസ് റീട്ടെയില്‍ ലിമിറ്റഡ്, അസിസ്റ്റന്റ് കണ്‍ട്രോളർ ലീഗല്‍ മെട്രോളജി, എറണാകുളം എന്നിവർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരൻ 100എംഎല്‍ അളവുള്ള ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി ലോഷൻ വാങ്ങുകയും ആ ബോട്ടിലില്‍ യുസേജ്, ഇന്‌ഗ്രെഡിയന്റ്‌സ് എന്നിവ രേഖപ്പെടുത്തിരിക്കുന്നത് 2011ലെ ലീഗല്‍ മെട്രോളജി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവ്യക്തവും ഭൂതക്കണ്ണാടി ഉപയോഗിച്ചു മാത്രമേ വായിക്കാൻ കഴിയൂ എന്നും പരാതിയില്‍ പറയുന്നു.
ലീഗല്‍ മെട്രോളജി വകുപ്പിന് ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. എതിർകക്ഷിയുടെ അനുചിതമായ വ്യാപാര രീതി തടയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പരാതി സമർപ്പിച്ചത്. എന്നാല്‍ ലേബലിലെ അക്ഷരങ്ങള്‍ക്ക് നിയമാനുസൃതമായ വലിപ്പം ഉണ്ടെന്ന് ജോണ്‍സൻ & ജോണ്‍സണ്‍ ബോധിപ്പിച്ചു. ഉല്‍പ്പന്നത്തിന്റെ നിർമ്മാതാക്കള്‍ നല്‍കുന്നതാണ് റീടെയിലർ വില്‍ക്കുന്നത് എന്നും, നിയമം അനുശാസിക്കുന്ന വലിപ്പം ലേബലിലെ അക്ഷരങ്ങള്‍ക്ക് ഉണ്ടെന്ന് റിലയൻസ് റീറ്റൈല്‍ വാദിച്ചു.
തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം, 2011 ലെ ലീഗല്‍ മെട്രോളജി ധപാക്കേജ്ഡ് &കമോദിറ്റിസ് പ ചട്ട പ്രകാരമുള്ള വലിപ്പം ലേബലിലെ അക്ഷരങ്ങള്‍ക്കുണ്ടെന്ന് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥർ രണ്ട് പ്രാവശ്യം രേഖാമൂലം സാക്ഷ്യപ്പെടുത്തി. പരാതിക്കാരന്റെ ആവശ്യപ്രകാരം രണ്ട് കുപ്പികളുടെ ലേബല്‍ പരിശോധനയ്ക്കായി കോടതി വിദഗ്ധനെ നിയോഗിക്കുകയും, ടി വിദഗ്ദ്ധ റിപ്പോർട്ട് പ്രകാരം ലേബലുകളില്‍ അച്ചടിച്ച അക്ഷരങ്ങള്‍ ചട്ട വിരുദ്ധമാണെന്നും വായിക്കാൻ കഴിയുന്നതല്ലെന്നും ബോധ്യമായി.
കൂടാതെ, ഉപഭോക്താവിന് പരാതി നല്‍കാൻ ഉള്ള വിലാസം, ടെലിഫോണ്‍ നമ്ബർ , ഇ മെയില്‍ ഐ.ഡി എന്നിവ ഉള്‍പ്പെടുന്ന ‘കണ്‍സ്യൂമർ കെയർ ‘ വിശദാംശങ്ങള്‍ എന്നിവ ഇല്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. ലീഗല്‍ മെട്രോളജിയിലെ ഉദ്യോഗസ്ഥർ നല്‍കിയ റിപ്പോർട്ടിന് വിരുദ്ധമായിരുന്നു കോടതി നിയോഗിച്ച വിദഗ്ദ്ധ റിപ്പോർട്ട്. ലേബലില്‍ ഉള്ള അക്ഷരങ്ങളുടെ ഉയരവും വീതിയും പരിഗണിക്കാതെ അവ്യക്തമായും വ്യക്തമായും അച്ചടിക്കാൻ കഴിയുമെന്ന് കമ്മീഷൻ വിലയിരുത്തി.ലേബലിലെ അറിയിപ്പുകള്‍ ചട്ടപ്രകാരവും വ്യക്തവും പ്രാമുഖ്യത്തോടെയും നിയമത്തിന്റെ ഉദ്ദേശശുദ്ധിയെ പ്രതിഫലിക്കുന്നതുമാകണം.
ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായി നിർമ്മിച്ച ലീഗല്‍ മെട്രോളജി നിയമം ഫലപ്രദമായി നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥർ നല്‍കിയ ഈ റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതും ഉപഭോക്തൃ സംരക്ഷണ നിയമത്തെ തന്നെ തുരങ്കം വയ്ക്കുന്നതും ആണെന്ന് കോടതി വ്യക്തമാക്കി. ഇതുമൂലം നിരവധി ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായും കോടതി വിലയിരുത്തി. ലീഗല്‍ മെട്രോളജി നിയമത്തില്‍ ഇളവുകളുണ്ടെന്ന എതിർകക്ഷികളുടെ വാദവും കോടതി തള്ളിക്കളഞ്ഞു. കണ്‍സ്യൂമർ കെയർ വിശദാംശത്തിന്റെ കാര്യത്തില്‍ ഈ ഇളവ് ബാധകമല്ലെന്നും ഡി.ബി ബിനു പ്രസിഡണ്ടും വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ മെമ്ബർമാരുമായ ബഞ്ച് വ്യക്തമാക്കി.
ഇനിമുതല്‍ നിയമാനുസൃതമല്ലാത്ത രീതിയില്‍ പാക്കിങ് ലേബല്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടും 2011ലെ ലീഗല്‍ മെട്രോളജി ധപാക്കേജ്ഡ് &ക മോദിറ്റിസ് പ ചട്ടപ്രകാരം പ്രവർത്തിക്കണമെന്നും കോടതി ജോണ്‍സൻ & ജോണ്‍സന് നിർദ്ദേശം നല്‍കി. എതിർകക്ഷികളുടെ നിയമവിരുദ്ധമായ പ്രവർത്തനം മൂലം നിരവധി ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായ സാഹചര്യത്തില്‍ 25,000 രൂപ കണ്‍സ്യൂമർ ലീഗല്‍ എയ്ഡ് ഫണ്ടിലേക്ക് അടയ്ക്കാൻ നിർദ്ദേശിച്ചു.35,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കണം.
ലീഗല്‍ മെട്രോളജിയിലെ ഉദ്യോഗസ്ഥരായ കെ. എം.മുഹമ്മദ് ഇസ്മായില്‍ , സാജു എം എസ് എന്നിവർ കോടതിയില്‍ തെറ്റായ റിപ്പോർട്ട് നല്‍കിയ സാഹചര്യത്തില്‍ ലീഗല്‍ മെട്രോളജി നിയമത്തെക്കുറിച്ചും ചട്ടത്തെക്കുറിച്ചും പ്രാധാന്യം നല്‍കിക്കൊണ്ട് 15 ദിവസത്തില്‍ കുറയാത്ത കാലയളവില്‍ 45 ദിവസത്തിന് ഉള്ളില്‍ പരിശീലനം നല്‍കാൻ സംസ്ഥാന ലീഗല്‍മെട്രോളജിയുടെ കണ്‍ട്രോളർക്ക് കോടതി നിർദ്ദേശം നല്‍കി.