![](https://keralaspeaks.news/wp-content/uploads/2024/06/n619822176171959677363337f4001eb3540fca7ff47e8097984037b96115ec0f6821a85bcb2e6598e2db4c-780x470.jpg)
ഡല്‍ഹിയില്‍ പത്തുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ ശേഷം അതിക്രൂരമായി കൊലപ്പെടുത്തി. ഡല്‍ഹിയിലെ നരേല സെക്ടറിലാണ് ഞെട്ടിക്കുന്ന സംഭവം.പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി മാതാപിതാക്കള്‍ നേരത്തെ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
പെണകുട്ടിയുടെ മൃതദേഹം തിരിച്ചറിയാനാകാത്ത വിധം തല തകര്‍ക്കപ്പെട്ട നിലയിലാണ്. സംഭവത്തിനുപിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ രാഹുല്‍ (20), ദേവദത്ത് (30) എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരും നരേല സെക്ടറിലെ വ്യത്യസ്ത ഫാക്ടറികളിലെ ജീവനക്കാരാണ്.
പെണ്‍കുട്ടിയെ രാഹുലും മറ്റൊരാളും കൂട്ടിക്കൊണ്ടുപോകുന്നത് നാട്ടുകാരില്‍ ചിലർ കണ്ടിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊടുംക്രൂരത പുറത്തായത്. റബർ സിലിണ്ടര്‍ ട്യൂബ് നിർമിക്കുന്ന ഫാക്ടറിയിലെ ജീവനക്കാരനാണ് രാഹുല്‍. സമീപത്തെ കുട നിര്‍മാണ ഫാക്ടറിയിലെ ജീവനക്കാരനാണ് ദേവദത്ത്. പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകല്‍), 302 (കൊലപാതകം), 376 ഡി (കൂട്ടബലാത്സംഗം), (പോക്സോ) നിയമം എന്നീ വകുപ്പ് പ്രകാരം കേസെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.