CrimeFlashIndiaNewsPolitics

ലൈംഗിക പീഡനക്കേസ്: അറസ്റ്റിലായ എച്ച് ഡി രേവണ്ണ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിക്കപ്പെടുന്ന പരാതിക്കാരിയെ രേവണ്ണയുടെ പി.എ രാജശേഖറിന്റെ ഫാം ഹൗസില്‍ കണ്ടെത്തി; മുൻ പ്രധാനമന്ത്രിയുടെ മകനും കൊച്ചുമകനും കുരുക്ക് മുറുകുന്നു.

ഹാസൻ മണ്ഡലം ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയും പിതാവ് മുൻ മന്ത്രിയും ജെ.ഡി.എസ് എം.എല്‍.എയുമായ എച്ച്‌.ഡി. രേവണ്ണയും ലൈംഗിക അതിക്രമം കാണിച്ചെന്ന് പരാതി നല്‍കിയ സ്ത്രീയെ എസ്.ഐ.ടി സംഘം ശനിയാഴ്ച രേവണ്ണയുടെ പി.എ രാജശേഖറിന്റെ ഫാം ഹൗസില്‍ കണ്ടെത്തി. ഇവരെ തട്ടിക്കൊണ്ടുപോയതായി മകൻ എച്ച്‌.ഡി.രാജു (20) മൈസൂരു ജില്ലയിലെ കെ.ആർ.നഗർ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

രേവണ്ണ ഒന്നാം പ്രതിയും തട്ടിക്കൊണ്ടുപോകാൻ നിയോഗിച്ചതായി പരാതിയില്‍ പറയുന്ന സതീഷ് ബാബണ്ണ രണ്ടാം പ്രതിയുമായി കേസും രജിസ്റ്റർ ചെയ്തു.പ്രജ്വല്‍ രേവണ്ണ മത്സരിക്കുന്ന ഹാസൻ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടന്നതിന്റെ മൂന്ന് ദിവസം മുമ്ബ് രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണ കാണണമെന്ന് പറഞ്ഞു എന്നറിയിച്ചാണ് സതീഷ് തന്റെ മാതാവിനെ ആദ്യം കൂട്ടിക്കൊണ്ടുപോയതെന്നാണ് രാജുവിന്റെ പരാതിയിലുള്ളത്. പൊലീസ് എത്ര ആവശ്യപ്പെട്ടാലും രേവണ്ണയുടെ വീടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തു വിടരുതെന്ന് മാതാവിനേയും പിതാവിനേയും താക്കീത് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്ബതിന് സതീഷ് വീണ്ടും എത്തി മാതാവിനെ കൊണ്ടുപോയി. അവർക്കെതിരെ കേസുണ്ട്, വീട്ടില്‍ നിന്നാല്‍ പൊലീസ് പിടിക്കും എന്നുപറഞ്ഞായിരുന്നു അത്. മാതാവിന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് പരാതിയില്‍ പറഞ്ഞത്. രേവണ്ണ അറസ്റ്റിലായതിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്തിയത്. ഇവരെ ബംഗളൂരുവില്‍ എത്തിച്ച്‌ മൊഴി രേഖപ്പെടുത്തുമെന്ന് എസ്.ഐ.ടി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Welcome To Kerala Speaks !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക