സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയില്‍ ഒന്നിച്ചുള്ള സമരത്തിന് ഇല്ലെന്ന തീരുമാനവുമായി യുഡിഎഫ്. മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാനാണ് യുഡിഎഫ് യോഗത്തില്‍ തീരുമാനം. അടിയന്തരമായി ഓണ്‍ലൈനിലൂടെ ചേർന്ന യോഗത്തിലാണ് യുഡിഎഫ് തീരുമാനം. യുഡിഎഫ് ഒറ്റയ്ക്ക് കേന്ദ്രത്തിനെതിരെ സമര രംഗത്തുണ്ടെന്നും വിഷയം പാർലമെന്റില്‍ ഉന്നയിച്ചത് യു.ഡി.എഫ് എം പിമാരാണെന്നും യുഡിഎഫ് വ്യക്തമാക്കുന്നു.

സംസ്ഥാനത്തിന്റെ സാമ്ബത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ധൂർത്താണ്. ആദ്യം സർക്കാർ ധൂർത്ത് അവസാനിപ്പിക്കട്ടെ എന്നും യുഡിഎഫ് യോഗത്തില്‍ വിലയിരുത്തി. യോജിച്ചുള്ള സമരം അണികളുടെ മനോവീര്യം തകര്‍ക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. പ്രതിപക്ഷ നേതാവും ഉപനേതാവും സര്‍ക്കാരിനെ ഈ തീരുമാനം അറിയിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യോജിച്ചുള്ള സമരം വേണ്ടെന്ന് കോണ്‍ഗ്രസില്‍ നേരത്തേ തന്നെ ധാരണയായിരുന്നു.കേന്ദ്ര അവഗണനയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ അടുത്ത മാസം 8 നാണ് ഇടതുമുന്നണി സമരം. ഡല്‍ഹിയിലെ സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരും സമരത്തിന്റെ ഭാഗമാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക