മധ്യപ്രദേശിലെ ഇൻഡോറില്‍ 18 വയസുള്ള കോളജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. ബുധനാഴ്ച വൈകീട്ട് കോച്ചിങ് ക്ലാസിലിരിക്കുമ്ബോഴാണ് മാധവിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. പി.എസ്.സി പരീക്ഷകള്‍ക്കായുള്ള കോച്ചിങ് ക്ലാസിലാണ് യുവാവ് പോയിരുന്നത്. വിദ്യാർഥി ക്ലാസിലിരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
32 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയില്‍ വിദ്യാർഥി ശ്രദ്ധയോടെ ക്ലാസിലിരിക്കുന്നത് കാണാം. പിന്നീട് യുവാവ് അസ്വസ്ഥനാകുന്ന ദൃശ്യങ്ങളാണുള്ളത്. അടുത്തിരുന്നയാള്‍ മാധവിന്റെ പുറത്ത് തലോടുന്നുണ്ട്. വേദനയുണ്ടോ എന്നും ചോദിക്കുന്നുണ്ട്. വേദന അസഹ്യമായപ്പോള്‍ സഹപാഠി അധ്യാപകനോട് വിവരം പറഞ്ഞു. അപ്പോഴേക്കും മാധവ് കുഴഞ്ഞുവീണിരുന്നു.
हार्ट अटैक से मौत की एक और लाइव तस्वीर आई सामने… घटना #MP के #इंदौर की है, 18 साल का एक लड़का राजा MPPSC की तैयारी कर रहा था, कोचिंग में पढ़ते हुए हार्ट अटैक आ गया। #heartattack #CCTV pic.twitter.com/nLHMOlwIV5
— Dr Gaurav Garg (@DrGauravGarg4) January 18, 2024
ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. യുവാക്കള്‍ക്കിടയില്‍ സൈലന്റ് അറ്റാക്കുകള്‍ വർധിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ ഇൻഡോറില്‍ മാത്രമം നാലുപേരാണ് ഇത്തരത്തില്‍ മരിച്ചത്. കഴിഞ്ഞ വർഷവും സമാനരീതിയിലുള്ള കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു.