നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ ജോസ് കെ മാണിക്കും പാർട്ടിക്കും സ്വന്തം തട്ടകത്തിൽ വീണ്ടും തിരിച്ചടി. കോൺഗ്രസ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഷൈനി സന്തോഷിനെ കൂറുമാറിച്ച് തങ്ങളുടെ പാളയത്തിൽ എത്തിച്ചാണ് പാലാ നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ രാമപുരത്തെ ഭരണം കേരള കോൺഗ്രസ് അട്ടിമറിയിലൂടെ പിടിച്ചെടുത്തത്. എന്നാൽ ഷൈനി അയോഗ്യ ആയതിനെ തുടർന്ന് ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതിനിധി ലിസമ്മ മത്തച്ചൻ വിജയിക്കുകയായിരുന്നു.

രണ്ടു മുന്നണിക്കും തുല്യ വോട്ടുകൾ ലഭിച്ചപ്പോൾ നറുക്കെടുപ്പിലൂടെയാണ് യു ഡി എഫിന് ഭരണ സാരഥ്യം ലഭിച്ചത്. മൂന്ന് അംഗങ്ങളുള്ള ബി ജെപി കവിതാ മനോജിനെ സ്ഥാനാർത്ഥിയാക്കിയിരുന്നു. അവർ ബി ജെ പിയുടെ മൂന്ന് വോട്ടും നേടി. ഇരുമുന്നണികളും ഏഴ് എന്ന മാന്ത്രിക സംഖ്യയിൽ തുല്യത പാലിച്ചു . അങ്ങനെ നറുക്കെടുപ്പ് അനിവാര്യമായി തീർന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നറുക്കെടുപ്പിലാണ് ലിസമ്മ മത്തച്ചൻ തെരഞ്ഞെടുക്കപ്പെട്ടത്. തെരെഞ്ഞെടുപ്പിനു ശേഷം യു ഡി എഫ് ഭരണത്തിലായിരുന്നു രാമപുരം പഞ്ചായത്ത്. കോൺഗ്രസിലെ ഷൈനി സന്തോഷ് പ്രസിഡണ്ട് ആവുകയും ചെയ്തു .തുടർന്ന് യു ഡി എഫിലെ ധാരണ പ്രകാരം ആദ്യ രണ്ടര വർഷത്തിന് ശേഷം ജോസഫ് ഗ്രൂപ്പിലെ ലിസമ്മ മത്തച്ചനെ പ്രസിഡണ്ട് ആക്കുവാൻ തീരുമാനിച്ചതിനെ തുടർന്ന് ഷൈനി സന്തോഷ് രാജി വയ്ക്കുകയായിരുന്നു.

എന്നാൽ തുടർന്ന് നടന്ന പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ നാടകീയമായി ഷൈനി സന്തോഷ് തന്നെ എൽ ഡി എഫിന്റെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി രംഗത്ത് വരികയും വിജയിക്കുകയുമായിരുന്നു. ഇതിനെതിരെ യു ഡി എഫ് കൂറുമാറ്റ നിരോധന പ്രകാരം ഷൈനിയെ അയോഗ്യ ആക്കണമെന്നാവശ്യപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.ഒന്നര വർഷം നീണ്ടെങ്കിലും തെരെഞ്ഞെടുപ്പ് കമ്മീഷൻ ഷൈനിയെ അയോഗ്യയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇപ്പോൾ തെരെഞ്ഞെടുപ്പ് വേണ്ടി വന്നത്.

രാമപുരത്തെ കക്ഷിനില

കോൺഗ്രസ് -5 കേരള കോൺ- 2 , യുഡിഎഫ് ആകെ–7

കേരള കോൺഗ്രസ് (എം) – 5 സ്വതന്ത്രർ – 2, എൽഡിഎഫ് ആകെ -7

ബിജെപി – 3

ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി: പാലാ നിയോജക മണ്ഡലത്തിലെ നിർണായകമായ പഞ്ചായത്തുകളിൽ ഒന്നാണ് രാമപുരം. കേരള കോൺഗ്രസ് തങ്ങളുടെ ശക്തികേന്ദ്രം എന്ന അവകാശപ്പെടുന്ന രാമപുരത്തെ കേരള കോൺഗ്രസ് കോൺഗ്രസ് വൈരവും പ്രസിദ്ധമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാപ്പൻ ജോസ് കെ മാണിയേക്കാൾ ആയിരക്കണക്കിന് വോട്ടുകൾക്കാണ് ഇവിടെ ലീഡ് ചെയ്തത്. എന്നാൽ രാമപുരം പഞ്ചായത്ത് ഭരണം കാലുമാറ്റത്തിലൂടെ പിടിച്ചെടുത്ത ഇടതുമുന്നണി വലിയ പ്രതീക്ഷകളാണ് ഈ തെരഞ്ഞെടുപ്പിൽ രാമപുരത്തെ കുറിച്ച് വെച്ചുപുലർത്തിയിരുന്നത്. അതുകൊണ്ടുതന്നെ പഞ്ചായത്തിലെ ഈ ഭരണ മാറ്റം യുഡിഎഫ് ക്യാമ്പുകളിൽ അത്യാഹ്ലാദവും ആവേശവും സൃഷ്ടിക്കുമ്പോൾ എൽഡിഎഫ് കേരള കോൺഗ്രസ് ക്യാമ്പുകൾ മ്ലാനമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക