![](https://keralaspeaks.news/wp-content/uploads/2023/08/n53045652216927179627319d7ff13fc88ca2f63b1b86d18f15d658e0926e1fcbccfe7b82e3ec896dcbc9af.jpg)
ഇ.ഡി റെയ്ഡ് നടക്കുന്ന മുൻ മന്ത്രി എ.സി മൊയ്തീന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകർ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. എ സി മൊയ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വീടിനു ചുറ്റും തമ്പടിച്ചിരുന്ന സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഗുണ്ടാ വിളയാട്ടം നടത്തുകയായിരുന്നു. പിന്നാലെ ചെന്ന് പിന്തിരിഞ്ഞു പോയവരെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് മൊയ്തീന്റെ വീട്ടില്‍ റെയ്ഡ്. ഇന്ന് രാവിലെ 7 മണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
നേർക്ക് നേർ വന്നതോടെ സംഘർഷം ഉണ്ടാകാതിരിക്കാനായി തിരികെ നടന്ന കോൺഗ്രസ് പ്രവർത്തകരെ പിന്നാലെ ചെന്ന് പ്രകോപിപ്പിക്കുകയായിരുന്നു സിപിഎം പ്രവർത്തകർ. വെല്ലുവിളിയുടെ ഭാഷയിലാണ് സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അധിക്ഷേപരാമർശങ്ങൾ നടത്തിയത്. കോൺഗ്രസ് പ്രവർത്തകർ സംയമനം പാലിച്ചതിനാൽ വൻ സംഘർഷം ഒഴിവായി. റെയ്ഡ് പൂർത്തിയാകുന്നതോടെ എസി മൊയ്തീൻ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന കാര്യത്തിലും വ്യക്തത ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
തൃശൂരിലെ ചില ബിനാമികളുടെ വീട്ടിലും പരിശോധന നടക്കുന്നുിണ്ടെന്നാണ് വിവരം. കോടികളുടെ തട്ടിപ്പാണ് കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് നടന്നത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷികളുടെ മൊഴിയെടുക്കലടക്കം നടന്നിരുന്നു. ഇ.ഡി റിപ്പോര്‍ട്ട് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. കേസില്‍ പരാതിക്കാരനായ സുരേഷിന്റെ അടക്കം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സി.പി.എം നേതാക്കള്‍ക്കും ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. തട്ടിപ്പിലെ പണം സി.പി.എമ്മിനാണു ലഭിച്ചതെന്നും ആരോപണമുണ്ടായിരുന്നു.