പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ അന്തർദ്ദേശീയ വനിതാ കായിക താരത്തെ അസഭ്യം വിളിച്ച് അപമാനിച്ചതായി പരാതി. പോലീസ് എത്തി, നാളെ പരാതി നൽകിയാൽ വേണ്ടതു ചെയ്യാമെന്ന് പറഞ്ഞ് മടങ്ങിയെന്നും വനിതാ കായിക താരം പരാതിപ്പെടുന്നു. കുറ്റവാളിയെ ഉടൻ പിടികൂടണമെന്നും ഈ വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് വനിതാ താരവും ഭർത്താവും ഇപ്പോൾ സ്റ്റേഡിയത്തിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.
അശ്ലീല പരാമർശം നടത്തി അവഹേളിച്ചത് ജോസ് കെ മാണി എംപിയുടെ പ്രതിനിധിയായി സ്റ്റേഡിയം മാനേജ്മെൻറ് കമ്മിറ്റിയിൽ അംഗമായ കേരള കോൺഗ്രസ് നേതാവ്.
വനിതാ കായിക താരത്തെയും ഭർത്താവിനെയും അശ്ലീല പരാമർശങ്ങൾ നടത്തി അവഹേളിച്ചത് സ്റ്റേഡിയം മാനേജ്മെൻറ് കമ്മിറ്റിയിൽ ജോസ് കെ മാണി എംപിയുടെ പ്രതിനിധിയായി അംഗമായ കേരള കോൺഗ്രസ് നേതാവാണ്. ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ ഭാരവാഹി കൂടിയായ ഇദ്ദേഹത്തിൻറെ പേര് സജീവ് കണ്ടം എന്നാണ്. ഇയാളുടെ നിർദ്ദേശപ്രകാരമാണ് സ്റ്റേഡിയത്തിന് ഉള്ളിലെ പല അനധികൃത നിർമ്മാണങ്ങൾക്കും നഗരസഭ അധികൃതരും, ഭരണകൂടവും അനുമതി നൽകിയത്. സ്റ്റേഡിയം മാനേജ്മെൻറ് കമ്മിറ്റി അംഗം എന്ന നിലയിൽ ഇയാൾ സ്റ്റേഡിയത്തിന് ഉള്ളിൽ പലപ്പോഴും അനധികൃത ഇടപെടലാണ് നടത്തുന്നത്.